Sorry, you need to enable JavaScript to visit this website.

പശുകശാപ്പ് തടഞ്ഞാല്‍ ഭൂമയിലെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് ഗുജറാത്ത് കോടതി, പ്രതിക്ക് ജീവപര്യന്തം തടവ്

അഹമ്മദാബാദ്- പശുവിനെ കൊല്ലുന്നത് തടഞ്ഞാല്‍ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് ഗുജറാത്ത് കോടതി. പശുക്കടത്ത് കേസിലെ ഉത്തരവിലാണ് ഗുജറാത്തിലെ താപി കോടതിയുടെ വിധി. മഹാരാഷ്ട്രയില്‍നിന്ന് പശുക്കടത്ത് നടത്തിയ കേസില്‍ ജീവപര്യന്തം ജയിലിനു പുറമെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.
രണ്ട് വര്‍ഷം മുന്‍പ് മഹാരാഷ്ട്രയിലേക്ക് അറവിനായി പശുക്കളെ കടത്തിയ കേസിലെ പ്രതിയെയാണ്  താപിയിലെ സെഷന്‍ കോടതി ജീവപര്യന്തം ശിക്ഷിച്ചതും വിചിത്ര നിരീക്ഷണങ്ങള്‍ നടത്തിയതും. പശു വെറുമൊരു മൃഗമല്ല.  അമ്മയാണ്,  ദൈവമാണ്, പശുവിന്റെ രക്തം വീഴാത്ത ഒരു ദിനം ഉണ്ടായാല്‍ അന്ന് ലോകത്തെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് വിനോദ് ചന്ദ്രാ വ്യാസ് ശിക്ഷ വിധിച്ച് കൊണ്ട് പറഞ്ഞു.
പശുവിന്റെ ചാണകത്തിന് റേഡിയേഷന്‍ ചെറുക്കുമെന്നും ചാണകം മെഴുകിയ വീടുകള്‍ റേഡിയേഷനില്‍നിന്ന് സുരക്ഷിതമാണെന്നും കോടതി പറഞ്ഞു.
പശുമൂത്രം രോഗങ്ങളില്ലാതാക്കുമെന്നും ആഗോള താപനത്തിനും പശുക്കളെ വധിക്കുന്നതുമായി ബന്ധമുണ്ടെന്ന് ജഡ്ജി പറഞ്ഞു. ലോകത്തെ പശുസമ്പത്ത് ഗണ്യമായി കുറഞ്ഞു പോയെന്നും ഇനിയും ഇങ്ങനെ മുന്നോട്ട് പോവാനാകില്ലെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News