Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്യാമറയില്‍ പകര്‍ത്തിയത് 17 സ്ത്രീകളുടെ 34 നഗ്ന ദൃശ്യങ്ങള്‍, സി പി എം നേതാവ് ആള് ചില്ലറക്കാരനല്ല

ആലപ്പുഴ :സഹപ്രവര്‍ത്തകയടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയിട്ടും സി പി എം പ്രാദേശിക നേതാവിനെ പിന്തുണയക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി .ഒടുവില്‍ നിവൃത്തിയില്ലാതെയാണ് നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സി പി എം ആലപ്പുഴ സൗത്ത് ഏരിയാ കമ്മറ്റി അംഗം എ.പി സോണയെ പാര്‍ട്ടിക്ക് പുറത്താക്കേണ്ടി വന്നത്.  രണ്ടംഗ അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന് ബോധ്യമായിട്ടുപോലും പാര്‍ട്ടിയില്‍ ചിലര്‍ സോണയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടപടിയെച്ചൊല്ലി ജില്ലാ സെക്രട്ടേറിയറ്റില്‍ തര്‍ക്കമുണ്ടായി. ദൃശ്യങ്ങള്‍ ഉണ്ടെന്നതിന് തെളിവുണ്ടോ എന്നു ചോദിച്ച് ചില അംഗങ്ങള്‍ തര്‍ക്കിച്ചു. എന്നാല്‍, ഇക്കാര്യം കമ്പ്യൂട്ടറിലിട്ട് കണ്ട്് നേരിട്ട് പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്ന് നേതൃത്വം വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


രണ്ടുമാസം മുമ്പാണ് വിവാദം ഉണ്ടാവുന്നത്. എ.പി സോണ വീട്ടില്‍ കയറി കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്ന് ഇയാള്‍ക്ക് എതിരെ പാര്‍ട്ടിയില്‍ സഹപ്രവര്‍ത്തകയായ സ്ത്രീയുടെ പരാതിയുയര്‍ന്നിരുന്നു. ആ പരാതിക്കൊപ്പം എ.പി സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമര്‍പ്പിച്ചിരുന്നു. സോണയുടെ സഹപ്രവര്‍ത്തകയടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. വിഡിയോ കോള്‍ ചെയ്യുമ്പോള്‍ സ്ത്രീകളറിയാതെ അത് പകര്‍ത്തി ഫോണില്‍ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല.
ചില നേതാക്കള്‍ സോണയെ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അതിനിടെയാണ് അന്വേഷണ കമീഷനെ നിയോഗിച്ച് നടപടി സ്വീകരിച്ചത്. പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയെടുത്തത്.

 

Latest News