Sorry, you need to enable JavaScript to visit this website.

ത്രിപുരയിൽ 'കൈപിടിക്കാൻ' സി.പി.എം-കോൺഗ്രസ് ധാരണ

ന്യൂദൽഹി - ആസന്നമായ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം-കോൺഗ്രസ് സഹകരണത്തിന് ധാരണ. അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഹകരിച്ച് മത്സരിക്കാനാണ് ഇരു പാർട്ടികളും ധാരണയായത്. ത്രിപുരയുടെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് അജോയ് കുമാറും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ധാരണയിലെത്തിയത്. 
 ഈ നീക്കത്തിന് അംഗീകാരം നല്കുന്നതിന് ത്രിപുരയിലെ സി.പി.എം സംസ്ഥാന സമിതി ഇന്നും നാളെയും യോഗം ചേരുന്നുണ്ട്. സഹകരണത്തിനപ്പുറം സഖ്യമായി മത്സരിക്കണമോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങളിൽ നാളത്തെ സംസ്ഥാന സമിതി യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സി.പി.എം കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം.
 ഏതൊക്കെ സീറ്റുകളിൽ, എങ്ങനെയെല്ലാമാണ് മത്സരിക്കേണ്ടത് എന്നതിൽ തീരുമാനം ഉണ്ടാക്കാൻ സമിതിയെ നിശ്ചയിക്കും. ഇടത് പാർട്ടികളുടെയും കോൺഗ്രസിന്റെയും ത്രിപുരയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടുന്നതാകും സമിതി. തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് സി.പി.എം ഉൾപ്പടെയുളള ഇടത് പാർട്ടികളുമായി ചേർന്ന് മത്സരിക്കാൻ ധാരണയായതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
 

Latest News