Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ക്കും നൊമ്പരമായി നൗറീന്റെ മരണം, ഖബറടക്കം ഇന്ന്

ജിദ്ദ- ഊട്ടിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് ഖബറടക്കും. ഒതായി കിഴക്കേതല കാഞ്ഞിരാല ഷബീര്‍-തസ്‌നി ദമ്പതികളുടെ മകള്‍ ഹാദി നൗറിന്‍ (അല്ലു 15) ആണ് മരിച്ചത്. എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്ര പോകുന്നതിനിടെ വെള്ളിയാഴ്ചയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നൗറിനെ ആദ്യം ഊട്ടിയിലും പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
കെ.എം.സി.സി നേതാവും മാധ്യമ പ്രവര്‍ത്തകനുമായ സുള്‍ഫിക്കര്‍ ഒതായിയുടെ സഹോദരനും നൗറിന്റെ പിതാവുമായ ഷബീര്‍ അപകട വിവരമറിഞ്ഞയുടന്‍ റിയാദില്‍നിന്ന് നാട്ടിലെത്തിയിരുന്നു. സഹോദരിമാര്‍: ദീമാ മെഹ്‌റിന്‍, അമല്‍ റയാന്‍, ഇശല്‍ റുമാന്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News