Sorry, you need to enable JavaScript to visit this website.

ഫ്രാന്‍സിനെ തോളിലേറ്റി എംബാപ്പെ, ഫൈനല്‍ എക്‌സ്ട്രാ ടൈമില്‍

ദോഹ -  അവസാന മിനിറ്റില്‍ ലിയണല്‍ മെസ്സിയുടെ വെടിയുണ്ട് ഫ്രഞ്ച് ഗോളി ഹ്യൂഗൊ ലോറീസ് തട്ടിയുയര്‍ത്തിയതോടെ ലോകകപ്പ് ഫൈനല്‍ എക്‌സ്ട്രാ ടൈമിലേക്ക്. മെസ്സിയുടെയും എയിംഗല്‍ ഡി മരിയയുടെയും ഗോളില്‍ 2-0 ന് മുന്നിലെത്തിയ അര്‍ജന്റീ 80 മിനിറ്റോളം കളി അടക്കിഭരിക്കുകയായിരുന്നു. എന്നാല്‍ ഗോളിലേക്ക് പായിച്ച രണ്ടേ രണ്ട് ഷോട്ടുകള്‍ ഫ്രാന്‍സ് ലക്ഷ്യത്തിലെത്തിച്ചു. 97 സെക്കന്റ് ഇടവേളയില്‍ രണ്ടു തവണ അവര്‍ അര്‍ജന്റീന വല കുലുക്കി. അതോടെ ഏകപക്ഷീയമായിരുന്ന ഫൈനല്‍ ആവേശകരമായി. എണ്‍പതാം മിനിറ്റില്‍ കോളൊ മുവാനിയെ നിക്കൊളാസ് ഓടാമെന്റി വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി എംബാപ്പെയാണ് ലക്ഷ്യത്തിലെത്തിച്ചത്. 97 സെക്കന്റുകള്‍ പിന്നിടും മുമ്പെ എംബാപ്പെ വീണ്ടും സ്‌കോര്‍ ചെയ്തു. തൊട്ടുപിന്നാലെ അര്‍ജന്റീന പ്രതിരോധം ഉറങ്ങിയ നിമിഷത്തില്‍ എംബാപ്പെ വീണ്ടും സ്‌കോര്‍ ചെയ്തു. അതുവരെ അര്‍ജന്റീനയുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു കളി. ഏഴാം ഗോളോടെ മെസ്സിയെ മറികടന്ന് എംബാപ്പെ ടോപ്‌സ്‌കോററായി.
അതുവരെ തീര്‍ത്തും ഏകപക്ഷീയമായ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ആദ്യ പകുതിയില്‍ തന്നെ 2-0 ന് മുന്നിലെത്തി. കീലിയന്‍ എംബാപ്പെ ചിത്രത്തില്‍ പോലുമില്ലാതിരുന്ന ആദ്യ മുക്കാല്‍ മണിക്കൂര്‍ ലിയണല്‍ മെസ്സിയും എയിംഗല്‍ ഡി മരിയയും യൂലിയന്‍ അല്‍വരേസും കളം വാണു. ഇരുപത്തൊന്നാം മിനിറ്റില്‍ ബോക്‌സിലേക്കു വട്ടമിട്ടു കയറിയ ഡി മരിയയെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍ട്ടി മെസ്സി ലക്ഷ്യത്തിലെത്തിച്ചു. മുപ്പത്താറാം മിനിറ്റില്‍ മെസ്സിയും മക്കാലിസ്റ്ററും കൈമാറി വന്ന അതിമനോഹര ടീം നീക്കം ചേതോഹരമായ ഷോട്ടിലൂടെ ഡി മരിയ ഗോളിയുടെ മുകളിലൂടെ വലയിലെത്തിച്ചു. കഴിഞ്ഞ 11 ലോകകപ്പ് ഫൈനലില്‍ പത്തിലും ആദ്യം ഗോളടിച്ച ടീം കിരീടം നേടിയ സാഹചര്യത്തില്‍ യൂറോപ്പിന്റെ ലോകകപ്പ് കുത്തക തകര്‍ക്കാമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റീന. അവസാനമായി ലാറ്റിനമേരിക്കക്കു വേണ്ടി ലോകകപ്പ് നേടിയത് 2002 ല്‍ ബ്രസീലാണ്. 
താളം കണ്ടെത്താനോ ഒരു ഷോട്ട് പോലും ഗോളിലേക്ക് പായിക്കാനോ സാധിക്കാതെ തീര്‍ത്തും നിഷ്പ്രഭമായ ഫ്രാന്‍സ് ആദ്യ പകുതി പിന്നിടും മുമ്പെ തന്ത്രം മാറ്റാന്‍ ശ്രമം തുടങ്ങി. ഒലീവിയര്‍ ജിരൂവിനെയും ഉസ്മാന്‍ ദെംബെലെയെയും പിന്‍വലിച്ച് മാര്‍ക്കസ് തുറാമിനെയും കോളൊ മുവാനിയെയും കളത്തിലിറക്കി. പക്ഷെ അതു കൊണ്ടൊന്നും ഗുണമുണ്ടായില്ല. അര്‍ജന്റീന പെനാല്‍ട്ടി ഏരിയയില്‍ ഫ്രാന്‍സിന് ഒരിക്കല്‍പോലും പന്ത് തൊടാനായില്ല. എഴുപതാം മിനിറ്റിലാണ് ആദ്യമായി അര്‍ജന്റീന ഗോള്‍മുഖത്ത് എംബാപ്പെ പരിഭ്രാന്തി പരത്തിയത്. 
ഇരുപത്തിമൂന്നാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടിയിലൂടെയാണ് മെസ്സി ഈ ലോകകപ്പിലെ തന്റെ ആറാം ഗോളടിച്ചത്. അതില്‍ നാലും പെനാല്‍ട്ടിയില്‍ നിന്നാണ്. അല്‍വരേസിന്റെ പാസുമായി ബോക്‌സിലേക്കു കുതിച്ച ഡി മരിയയെ ഉസ്മാന്‍ ദെംബെലെ വീഴ്ത്തിയപ്പോള്‍ റഫറി പെനാല്‍ട്ടിക്ക് വിസിലൂതി. പോളണ്ടിനെതിരെ മെസ്സി പെനാല്‍ട്ടി പാഴാക്കിയിരുന്നു. നെതര്‍ലാന്റ്‌സിനെതിരായ ഷൂട്ടൗട്ടിലും മെസ്സി ആദ്യ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചു. ലോകകപ്പിലെ പന്ത്രണ്ടാം ഗോളോടെ പെലെയുടെ ഗോള്‍നേട്ടത്തിനൊപ്പമെത്തി മെസ്സി. ലോതര്‍ മത്തായൂസിനെ (ജര്‍മനി) മറികടന്ന് മെസ്സി ലോകകപ്പില്‍ ഏറ്റവുമധികം മത്സരം കളിച്ച താരമായി. മെസ്സിയുടെ ഇരുപത്താറാമത്തെ ലോകകപ്പ് മത്സരമാണ് ഇത്. ആദ്യമായാണ് ഒരു ടീമിന് ലോകകപ്പില്‍ അഞ്ച് പെനാല്‍ട്ടി ലഭിക്കുന്നത്. എല്ലാ നോക്കൗട്ട് മത്സരങ്ങളിലും ഗോളടിച്ച അപൂര്‍വ റെക്കോര്‍ഡിനൊപ്പമെത്തി മെസ്സി. 
അര്‍ജന്റീനയാണ് തുടക്കം മുതല്‍ കളി നിയന്ത്രിച്ചത്. മെസ്സിയും ഡി മരിയയും അല്‍വരേസും ഫ്രഞ്ച് പ്രതിരോധ നിരക്കു മുന്നില്‍ വട്ടമിട്ടു നിന്നു. ഒന്നിലേറെ തവണ ഫ്രഞ്ച് ഗോള്‍മുഖം ആശങ്കയില്‍ വിരണ്ടു. ഏറ്റവും മികച്ച അവസരം കിട്ടിയത് ഡി മരിയക്കായിരുന്നു. പക്ഷെ അടി ഉയര്‍ന്നു പോയി. ഫ്രാന്‍സിന് താളം ക്‌ണ്ടെത്താനേ സാധിച്ചില്ല. ആദ്യ പകുതിയില്‍ ഒരു ഷോട്ട് പോലും അവര്‍ക്ക് അര്‍ജന്റീന ഗോളിലേക്ക് പായിക്കാനായിട്ടില്ല. 
പത്തൊമ്പതാം മിനിറ്റില്‍ അര്‍ജന്റീന പെനാല്‍ട്ടി ബോക്‌സിനു പുറത്ത് ഫ്രാന്‍സിന് കിട്ടിയ ഫ്രികിക്ക് ഒലീവിയര്‍ ജിരൂ സാഹസികമായി ഹെഡ് ചെയ്തത് തലനാരിഴ ഉയര്‍ന്നു. 
രണ്ടാം പകുതി ഫൗളുകള്‍ കൊണ്ട് അലങ്കോലമായി. അറുപതാം മിനിറ്റില്‍ അര്‍ജന്റീനക്കാണ് മികച്ച അവസരം ലഭിച്ചത്. ബോക്‌സില്‍ അപകടകരമായി കറങ്ങിയ ഡി മരിയ സമര്‍ഥമായി മെസ്സിയിലേക്ക് പന്തെത്തിച്ചു. മെസ്സി ഒന്ന് ടച്ച് ചെയ്യുമ്പോഴേക്കും മൂന്നു ഡിഫന്റര്‍മാര്‍ അര്‍ജന്റീന ക്യാപ്റ്റനെ വളഞ്ഞു. തൊട്ടുപിന്നാലെ മക്കാലിസ്റ്റര്‍ നല്‍കിയ ത്രൂപാസുമായി മുന്നേറിയ മെസ്സി പന്ത് ബോക്‌സില്‍ അല്‍വരേസിന് മറിച്ചെങ്കിലും ചാടിവീണ ഗോളി അപകടമകറ്റി. 
അസുഖം ഭേദമായി അഡ്രിയന്‍ റാബിയൊ ഫ്രഞ്ച് ടീമില്‍ തിരിച്ചെത്തി. എയിംഗല്‍ ഡി മരിയയെ അര്‍ജന്റീന സ്റ്റാര്‍ടിംഗ് ഇലവനില്‍ ഉള്‍പെടുത്തി. 
ഫ്രഞ്ച് ടീമില്‍ രണ്ട് മാറ്റമുണ്ട്. റാബിയോക്കു പുറമെ സെന്റര്‍ ബാക്ക് ദയോട് ഉപമെകാനോയും പനി ഭേദമായി തിരിച്ചുവന്നു. യൂസുഫ് ഫോഫാനക്കും ഇബ്രാഹിമ കോനാടെക്കുമാണ് സ്ഥാനം നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച പരിശീലനത്തില്‍ നിന്ന് വിട്ടുനിന്ന റഫായേല്‍ വരാന്‍ ടീമിലുണ്ട്. 
ലിയാന്ദ്രൊ പരേദേസിനു പകരമാണ് ഡി മരിയ അര്‍ജന്റീന പ്ലേയിംഗ് ഇലവനിലെത്തിയത്. 2014 ല്‍ ഫൈനല്‍ തോറ്റ ടീമിലെ ഒരേയൊരു കളിക്കാരന്‍ മെസ്സിയാണ്. അ്ന്ന് ഡി മരിയയും ടീമിലുണ്ടായിരുന്നുവെങ്കിലും പരിക്ക് കാരണം കളിച്ചിരുന്നില്ല. 
 

Latest News