Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തോല്‍വിയിലും തലയുയര്‍ത്തി മൊറോക്കൊ

ക്രൊയേഷ്യ 2-മൊറോക്കൊ 1

ദോഹ - സെമി ഫൈനലിനു പിന്നാലെ ലൂസേഴ്‌സ് ഫൈനലിലും ഇഞ്ചോടിഞ്ച് പൊരുതി മൊറോക്കൊ ലോകകപ്പില്‍ നിന്ന് വിടവാങ്ങി. കഴിഞ്ഞ ലോകകപ്പില്‍ റണ്ണേഴ്‌സ്അപ്പായ ക്രൊയേഷ്യ 2-1 വിജയത്തോടെ ഇത്തവണ അഭിമാനാര്‍ഹമായ മൂന്നാം സ്ഥാനം നേടി. തുടര്‍ച്ചയായ പതിനൊന്നാമത്തെ ലോകകപ്പിലാണ് യൂറോപ്യന്‍ ടീം മൂന്നാം സ്ഥാനത്തെത്തുന്നത്. ഈ ലോകകപ്പിന്റെ കണ്ടെത്തലുകളിലൊന്നായ ഡിഫന്റര്‍ ജോസ്‌കൊ ഗ്വാര്‍ദിയോളും ഇടവേളക്ക് മുമ്പ് മനോഹരമായി വളച്ചുവിട്ട ഷോട്ടില്‍ മിസ്‌ലാവ് ഓര്‍സിച്ചുമാണ് ക്രൊയേഷ്യയുടെ ഗോളടിച്ചത്. ഏഴാം മിനിറ്റിലെ ഗ്വാര്‍ദിയോളിന്റെ ഗോളിന് മിനിറ്റുകള്‍ക്കകം മൊറോക്കൊ അശ്‌റഫ് ദാരിയിലൂടെ മറുപടി നല്‍കിയിരുന്നു. പിന്നീട് ഇരു ടീമുകളും നിരവധി അവസരങ്ങള്‍ പാഴാക്കി. 
ഈ ടീമുകള്‍ തമ്മിലുള്ള ഗ്രൂപ്പ് മത്സരം ഗോള്‍രഹിത സമനിലയായിരുന്നു. എന്നാല്‍ ലൂസേഴ്‌സ് ഫൈനല്‍ പതിവില്ലാത്ത വിധം ആവേശകരമായി. നാല്‍പത്തിരണ്ടാം മിനിറ്റില്‍ ലീഡ് നേടിയ ക്രൊയേഷ്യക്കെതിരെ രണ്ടാം പകുതിയിലും ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകള്‍ വരെയും മൊറോക്കൊ പൊരുതി. 
ഗ്വാര്‍ദിയോളാണ് ക്രൊയേഷ്യയുടെ ആദ്യ ഗോളടിച്ചത്. ബോക്‌സിനു മുന്നില്‍ കിട്ടിയ ഫ്രീകിക്ക് സമര്‍ഥമായി ഉയര്‍ത്തുകയായിരുന്നു ക്രൊയേഷ്യ. ജമ്പിംഗ് ഹെഡറിലൂടെ ഗ്വാര്‍ദിയോള്‍ ലക്ഷ്യം കണ്ടു. ഒരു വര്‍ഷത്തിനു ശേഷമാണ് ഡിഫന്റര്‍ ക്രൊയേഷ്യക്കു വേണ്ടി ഗോളടിക്കുന്നത്.
പന്ത് ടച്ച് ചെയ്ത മൊറൊക്കോ തിരിച്ചടിച്ചു. ബോക്‌സിലേക്ക് വന്ന ഫ്രീകിക്ക് അശ്‌റഫ് ദാരി ഗോളാക്കി. മൂന്നാം മിനിറ്റില്‍ മൊറോക്കന്‍ ബോക്‌സിലുണ്ടായ ആശയക്കുഴപ്പം സെല്‍ഫ് ഗോളില്‍ കലാശിക്കേണ്ടതായിരുന്നു. ഗോളി യാസീന്‍ ബൂനു അടിച്ച ഷോട്ട് കഷ്ടിച്ചാണ് പോസ്റ്റില്‍ നിന്നകന്നത്. 
മൊറോക്കോയുടെ നിരവധി ഗോളവസരങ്ങള്‍ അതിജീവിച്ച ശേഷം നാല്‍പത്തിരണ്ടാം മിനിറ്റില്‍ മിസ്ലാവ് ഓര്‍സിച്ചാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. മൊറോക്കന്‍ പ്രതിരോധത്തില്‍ നിന്ന് പന്ത് പിടിച്ചെടുത്ത ശേഷം ഒാര്‍സിച് വളച്ചുവിട്ട ഷോട്ട് ഗോളിയെ കീഴടക്കിയ ശേഷം പോസ്റ്റിനിടിച്ച് വലയില്‍ കയറി. 

Latest News