സ്ത്രീകളില്‍ വിഷാദ രോഗം കൂടുന്നു 

ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയില്‍ വിഷാദരോഗം കൂടുന്നുവെന്ന് പഠനങ്ങള്‍. ഇരുപതില്‍ ഒരു സ്ത്രീ വീതം വിഷാദരോഗത്തിന് അടിമയെന്നാണ് പഠനത്തില്‍ പറയുന്നത്. വിഷാദരോഗത്തിനായുളള മരുന്നുകളുടെ ഉപയോഗത്തിലും ചികിത്സ തേടുന്നതിലും പുരുഷ•ാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം കൂടുതലാണ്.
സാമ്പത്തികവും സാമൂഹികവുമായി സ്ത്രീകള്‍ നേരിടേണ്ടി വരുന്ന നിരവധി പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ,ഗാര്‍ഹിക പീഡനം തുടങ്ങി നിരവധി കാരണങ്ങളാണ് സ്ത്രീകളിലെ വിഷാദത്തിന് കാരണമാവുന്നത്
10.6 ലക്ഷത്തോളം പേരാണ് വിഷാദരോഗത്തിനായുളള ആന്‍ിഡിപ്രസന്റ് മരുന്നിനെ ആശ്രയിച്ചതെന്നാണ് പഠനം പറയുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആന്‍ിഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗം ഇരട്ടിയായിട്ടുണെന്നാണ് ബെംഗളൂരു നിംഹാന്‍സ് ഡയറക്ടര്‍ ബിആര്‍ ഗംഗാധര്‍ പറയുന്നത്.
ടി.ബി, ഡെങ്കിപ്പനി, പ്രമേഹം എന്നീ രോഗങ്ങളുടെ നിര്‍മാര്‍ജ്ജനത്തിന് ഏറെ പ്രാധാന്യം നല്‍കപ്പെടുമ്പോള്‍ പൊതുജനാരോഗ്യ നയത്തില്‍ വിഷാദത്തിന് വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. .

Latest News