അറബ് റീഡിംഗ് ചലഞ്ചില്‍ വിജയിച്ച 17 കാരന്‍ പ്രതിദിനം വായനക്ക് ചെലവാക്കുന്നത് അഞ്ചുമണിക്കൂര്‍

അബുദാബി- മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് (എംബിആര്‍ജിഐ) നയിക്കുന്ന ആറാമത് അറബ് റീഡിംഗ് ചലഞ്ചിന്റെ (എആര്‍സി) യു എ ഇ മത്സരത്തില്‍ വിജയിയായി പ്രഖ്യാപിച്ച ഫുജൈറയില്‍ നിന്നുള്ള 17 കാരനായ മുഹമ്മദ് അലി അല്‍ യമാഹി ദിവസവും വായിക്കുന്നത് അഞ്ചുമണിക്കൂര്‍ വരെ.
രാജ്യത്തെ 680 സ്‌കൂളുകളില്‍ നിന്നായി 350,000 വിദ്യാര്‍ത്ഥികളില്‍ നിന്ന് മുഹമ്മദ് അലി അല്‍ യമാഹി കടുത്ത മത്സരമാണ് നേരിട്ടത്. ദുബായിലെ ഹയര്‍ കോളജ് ഓഫ് ടെക്‌നോളജിയില്‍ നടന്ന പരിപാടി രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് നടത്തിയത്.
ഫുജൈറയിലെ ഹമദ് ബിന്‍ അബ്ദുല്ല അല്‍ ഷര്‍ഖി സ്‌കൂളില്‍നിന്ന് രണ്ട് ദിവസം മുമ്പ് ബിരുദം നേടിയ വിദ്യാര്‍ത്ഥി തനിക്ക് കഴിയുന്നിടത്ത് നിന്നെല്ലാം സംഘടിപ്പിച്ച 200 ലധികം പുസ്തകങ്ങള്‍ വായിച്ചു. 'ഞാന്‍ എന്റെ സ്‌കൂള്‍, പ്രാദേശിക ലൈബ്രറി, പുസ്തകശാലകള്‍, എന്റെ സ്വന്തം ലൈബ്രറി എന്നിവയില്‍നിന്ന് വായിച്ചു. എന്റെ ഫോണില്‍ ചില ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ വായിച്ച എല്ലാ പുസ്തകങ്ങളിലും, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഹിസ് ഹൈനസ് ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഒന്നാണ്. ഒരു വിദ്യാര്‍ഥിയെന്ന നിലയില്‍ ശൈഖ് സുല്‍ത്താന്‍ എങ്ങനെയായിരുന്നുവെന്നും ലോക നേതാക്കളുമായി അദ്ദേഹം എങ്ങനെ ഇടപഴകിയിരുന്നുവെന്നും അതില്‍ പറ
ഈ വര്‍ഷാവസാനം എആര്‍സിയുടെ അന്താരാഷ്ട്ര വേദിയില്‍ മത്സരിക്കുന്ന യുവതാരം പറയുന്നത് തനിക്ക് വിജയിക്കാനുള്ള തന്ത്രമുണ്ടെന്നാണ്. 'എനിക്ക് മുമ്പ് വിജയിച്ച ആളുകളുടെ അനുഭവത്തെക്കുറിച്ച് പഠിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്റെ രാജ്യത്തിന്റെ പതാക ഉയര്‍ത്തുക എന്നതാണ് എന്റെ ലക്ഷ്യം. പരിപാടിയില്‍ പങ്കെടുത്ത പൊതുവിദ്യാഭ്യാസ, അഡ്വാന്‍സ്ഡ് ടെക്‌നോളജി സഹമന്ത്രി സാറാ അല്‍ അമിരി, ഈ വെല്ലുവിളി മേഖലയിലെ വിദ്യാര്‍ത്ഥികളെ വായിക്കാന്‍ പ്രേരിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു.

 

Latest News