Sorry, you need to enable JavaScript to visit this website.

മനുഷ്യക്കടത്ത് കേസില്‍ കുവൈത്തില്‍ ഇന്ത്യക്കാരന് കഠിനതടവ്

കുവൈത്ത് സിറ്റി- മനുഷ്യക്കടത്ത് കേസില്‍ കുവൈത്തില്‍ ഇന്ത്യക്കാരനും ഈജിപ്തുകാരനും കുവൈത്ത് സുപ്രീംകോടതി ഒരു വര്‍ഷം കഠിന തടവ് വിധിച്ചു. 1500 ദിനാര്‍ (3.85 ലക്ഷം രൂപ) പ്രതിഫലം വാങ്ങി വിദേശ തൊഴിലാളികളെ കൊണ്ടുവരികയും ജോലി നല്‍കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഇതേസമയം പ്രതികളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അനധികൃത റിക്രൂട്ട്‌മെന്റ് നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കിവരികയാണ് കുവൈത്ത്. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഏജന്റുമാര്‍ വ്യാജ റിക്രൂട്‌മെന്റ് നടത്തിവരുന്നുണ്ടെന്ന്  അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വ്യാജ റിക്രൂട്ട്‌മെന്റിലൂടെ നിരവധി മലയാളി യുവതികളും കുവൈത്തില്‍ എത്തിയിട്ടുണ്ട്. വാഗ്ദാനം ചെയ്ത ശമ്പളത്തിനും ജോലിക്കും പകരം കുറഞ്ഞ ശമ്പളവും കൂടുതല്‍ ജോലിഭാരവും ആയതിനാല്‍ പലരും പരാതിയുമായി എംബസിയെ സമീപിക്കുകയായിരുന്നു. നിലവില്‍ 80 വനിതകള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ ഇന്ത്യന്‍ എംബസിയുടെ അഭയകേന്ദ്രത്തില്‍ കഴിയുകയാണ്. രേഖകള്‍ ശരിയാക്കുന്ന മുറയ്ക്ക് ഇവരെ നാട്ടിലേക്കു വിടും.

 

Latest News