Sorry, you need to enable JavaScript to visit this website.

ഇംഗ്ലണ്ടിന് ലക്ഷ്യം 378, ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്

ബേമിംഗ്ഹാം - ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് പരാജയപ്പെടില്ലെന്ന് ഇന്ത്യ ഏതാണ്ടുറപ്പാക്കി. ഇതോടെ പരമ്പര ഇന്ത്യ നേടാനും സാധ്യത ഉയര്‍ന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 245 ന് ഓളൗട്ടായ ഇന്ത്യ എതിരാളികള്‍ക്ക് 378 റണ്‍സിന്റെ ലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ 30 റണ്‍സിലെത്തി. എജ്ബാസ്റ്റണിന്റെ ചരിത്രത്തില്‍ രണ്ടു തവണയേ ഇരുനൂറിലേറെ റണ്‍സെടുത്ത് ടീമുകള്‍ ജയിച്ചിട്ടുള്ളൂ -2008 ല്‍ ദക്ഷിണാഫ്രിക്കയാണ് ഏറ്റവും വലിയ വിജയലക്ഷ്യം മറികടന്നത്, അഞ്ചിന് 283. 1999 ല്‍ ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ട് മൂന്നിന് 211 റണ്‍സെടുത്ത് ജയിച്ചു. എന്നാല്‍ ന്യൂസിലാന്റിനെതിരായ കഴിഞ്ഞ പരമ്പരയിലെ മൂന്നു ടെസ്റ്റുകളിലും പ്രയാസകരമായ 277, 299, 296 റണ്‍സെടുത്ത് ഇംഗ്ലണ്ട് ജയിച്ചിട്ടുണ്ട്. പരമ്പരയില്‍ ഇംഗ്ലണ്ട് ഇപ്പോള്‍ 1-2 ന് പിന്നിലാണ്. 
നാലാം ദിനം ലഞ്ചിനു ശേഷമാണ് ഇന്ത്യ ഓളൗട്ടായത്. ഓപണര്‍ ചേതേശ്വര്‍ പൂജാരയും (66) റിഷഭ് പന്തും (57) അര്‍ധ ശതകം നേടി. എന്നാല്‍ അവസാന ആറു വിക്കറ്റുകള്‍ 55 ന് ഇന്ത്യ കൈവിട്ടു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 11.5 ഓവറില്‍ 33 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി.
 

Latest News