Sorry, you need to enable JavaScript to visit this website.

ഐ.പി.എല്ലിന് വിളി കേട്ട് വിവാഹം മാറ്റി വെച്ചു, പട്ടിധാറിന് ആഘോഷ കാലം

മുംബൈ - രജത് പട്ടിധാറിന് മേയില്‍ കളികളൊന്നുമില്ലായിരുന്നു. ഫെബ്രുവരിയില്‍ നടന്ന ഐ.പി.എല്‍ ലേലത്തില്‍ തഴയപ്പെട്ടതോടെ മെയ് മാസം വിവാഹത്തിനൊരുങ്ങിയതായിരുന്നു ഇരുപത്തെട്ടുകാരന്‍. പക്ഷെ വിധി മറ്റൊന്നായിരുന്നു. ലവ്‌നീത് സിസോദിയക്ക് പരിക്കേറ്റ് പിന്മാറേണ്ടി വന്നതോടെ പകരക്കാരനായി പട്ടിധാറിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് വിളിപ്പിച്ചു. കിട്ടിയ അവസരം ഇരു കൈയും നീട്ടി മധ്യപ്രദേശ് ബാറ്റര്‍ സ്വീകരിച്ചു. എലിമിനേറ്ററിലെ മിന്നുന്ന സെഞ്ചുറിയോടെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. 54 പന്തില്‍ 112 റണ്‍സുമായി പട്ടിധാര്‍ പുറത്താവാതെ നിന്നു. ഐ.പി.എല്‍ പ്ലേഓഫുകളുടെ ചരിത്രത്തിലാദ്യമായാണ് ഇന്റര്‍നാഷനല്‍ മത്സരങ്ങളില്‍ കളിച്ചിട്ടില്ലാത്ത ഒരു താരം സെഞ്ചുറിയടിക്കുന്നത്. 
മെയ് ഒമ്പതിന് നിശ്ചയിച്ച വിവാഹത്തിനായി കുടുംബം ഇന്‍ഡോറില്‍ ഹോട്ടല്‍ വരെ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു. ഐ.പി.എല്‍ കരാര്‍ ലഭിച്ചതോടെ വിവാഹം ജൂലൈയിലേക്ക് മാറ്റി. ഐ.പി.എല്‍ കഴിഞ്ഞാല്‍ മധ്യപ്രദേശിന്റെ രഞ്ജി ട്രോഫി മത്സരങ്ങളുണ്ട്. ബാംഗ്ലൂരിനായി ഏഴു മത്സരങ്ങളില്‍ പട്ടിധാര്‍ 275 റണ്‍സ് നേടി. 

Latest News