അബുദാബി-അബുദാബിയിൽ ഇന്ധന ടാങ്കറിലുണ്ടായ സ്‌ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ആറു പേർക്ക് പരിക്ക്. രണ്ടു ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയുമാണ് കൊല്ലപ്പെട്ടത്. ഔദ്യോഗിക വാർത്ത ഏജൻസിയായ വാം(WAM)ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യെമനിൽ ഇറാന്റെ പിന്തുണയുള്ള ഹൂത്തികളാണ് ഇന്ധന ടാങ്കറിന് നേരെ ആക്രമണം നടത്തിയത്. അബുദാബിയിൽ രണ്ടിടത്ത് ആക്രമണമുണ്ടായിരുന്നു. അബുദാബിയിലെ മുസഫയിൽ മൂന്ന് പെട്രോൾ ടാങ്കറുകൾ സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ചു. അബുദാബി വിമാനതാവളത്തിന് നേരെയും ആക്രമണമുണ്ടായി. എണ്ണകമ്പനിയായ അഡ്‌നോകിന്റെ സംഭരണ ശാലയ്ക്ക് സമീപത്ത്‌നിന്ന് പെട്രോളിയം ഉൽപ്പനങ്ങളുമായി പോകുകയായിരുന്ന ടാങ്കറുകളാണ് സ്‌ഫോടനത്തിൽ തകർന്നത്.