Sorry, you need to enable JavaScript to visit this website.

ഫൈനല്‍ റൗണ്ട് ഉറപ്പാക്കി ലാറ്റിനമേരിക്കന്‍ വൈരികള്‍

മോണ്ടിവിഡിയൊ - ബ്രസീലും അര്‍ജന്റീനയും ലോകകപ്പ് ഫുട്‌ബോൡന്റെ ഫൈനല്‍ റൗണ്ടുറപ്പാക്കി. തുടര്‍ച്ചയായ ഇരുപത്തഞ്ചാം മത്സരത്തിലും അപരാജിതരായ അര്‍ജന്റീന പ്രയാസപ്പെട്ടാണെങ്കിലും പെറുവിനെ 1-0 ന് തോല്‍പിച്ചു. യോഗ്യതാ റൗണ്ടില്‍ ജൈത്രയാത്ര നടത്തുന്ന ബ്രസീല്‍ 4-1 ന് ഉറുഗ്വായെ തകര്‍ത്തു. 
പെറുവിനെതിരെ ഇടവേളക്ക് രണ്ടു മിനിറ്റ് മുമ്പ് ബുള്ളറ്റ് ഹെഡറിലൂടെ ലൗതാരൊ മാര്‍ടിനേസാണ് അര്‍ജന്റീനയുടെ വിജയ ഗോളടിച്ചത്. രണ്ടാം പകുതിയില്‍ പെറുവിന് പെനാല്‍ട്ടി ലഭിച്ചെങ്കിലും യോഷിമര്‍ യോതുന്‍ പാഴാക്കി. 
ആദ്യമായി സ്റ്റാര്‍ടിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ച റഫീഞ്ഞയുടെ മിന്നുന്ന പ്രകടനമാണ് ബ്രസീലിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ബ്രസീല്‍ ഫൈനല്‍ റൗണ്ട് ഉറപ്പിച്ചു. റഫീഞ്ഞ രണ്ടു ഗോളടിച്ചു. നെയ്മാറും ഗബ്രിയേല്‍ ബര്‍ബോസയും ഓരോ ഗോള്‍ നേടി. ലൂയിസ് സോറസാണ് ഉറുഗ്വായുടെ ആശ്വാസ ഗോള്‍ സ്‌കോര്‍ ചെയ്തത്. അര്‍ജന്റീനയുടെ മേല്‍ ആറ് പോയന്റ് ലീഡ് ബ്രസീല്‍ നിലനിര്‍ത്തി. 
അര്‍ജന്റീനയുടെ അവസാന തോല്‍വി 2019 ലെ കോപ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോടായിരുന്നു, 0-2 ന്. പിന്നീട് രണ്ടു തവണ ബ്രസീലിനെ തോല്‍പിച്ചു. കഴിഞ്ഞ കോപ അമേരിക്ക ഫൈനലിലുള്‍പ്പെടെ. 
കൊളംബിയയും ഇക്വഡോറും പരുക്കന്‍ മത്സരത്തില്‍ ഗോളടിക്കാതെ പിരിഞ്ഞു. ബൊളീവിയ 4-0 ന് പാരഗ്വായെ തകര്‍ത്തു. ചിലെ 3-0 ന് വെനിസ്വേലയെ കീഴടക്കി. അര്‍ജന്റീനക്ക് ഒമ്പത് പോയന്റ് മുന്നില്‍ മൂന്നാം സ്ഥാനത്ത് ഇക്വഡോറാണ്. കൊളംബിയ അവര്‍ക്ക് ഒരു പോയന്റ് പിന്നിലുണ്ട്. 

Latest News