Sorry, you need to enable JavaScript to visit this website.

രാജ് കുന്ദ്ര ലൈംഗിക പീഡനത്തിന് ശ്രമിച്ചെന്ന്  നടി ഷെര്‍ലിന്‍ ചോപ്ര; വാഷ്‌റൂമില്‍ ഓടിക്കയറി

മുംബൈ- നീലച്ചിത്ര നിര്‍മാണക്കേസില്‍ റിമാന്റിലുള്ള വ്യവസായി രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബോളിവുഡിലെ ഹോട്ട് നായിക ഷെര്‍ലിന്‍ ചോപ്ര. തന്നെ സ്വന്തം വീട്ടില്‍ വച്ച് കടന്നു പിടിച്ചെന്നും ചുംബിക്കാന്‍ ശ്രമിച്ചെന്നും ശില്‍പ്പാഷെട്ടിയുമായുള്ള ബന്ധം വഷളായ സ്ഥിതിയിലാണെന്നും പറഞ്ഞു. കുന്ദ്രയെ തള്ളിമാറ്റി താന്‍ വാഷ്‌റൂമില്‍ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു എന്നാണ് താരം നല്‍കിയിരിക്കുന്ന മൊഴി. മഹാരാഷ്ട്ര സൈബര്‍ സെല്ലിന് മുമ്പാകെയാണ് നടി മൊഴി നല്‍കിയത്. 
2019 ല്‍ ഒരു ജോലിക്കായി കുന്ദ്ര തന്റെ ബിസിനസ് മാനേജരെ വിളിച്ചിരുന്നു. 2019 മാര്‍ച്ച് 27 ന് ഇതുമായി ബന്ധപ്പെട്ട് ഒരു ബിസിനസ് മീറ്റിംഗും നടന്നു. അതിന് ശേഷം ഒരുദിവസം ഒരു മുന്നറിയിപ്പും കൂടാതെ രാജ് കുന്ദ്ര തന്റെ വീട്ടിലെത്തി. ഒരു ടെക്സ്റ്റ് മെസേജുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനായിരുന്നു വന്നത്.
ഇതിന് പിന്നാലെ തന്റെ എതിര്‍പ്പ് പോലും വകവെയ്ക്കാതെ കുന്ദ്ര പിടിച്ച് ചുംബിച്ചെന്നും എന്നാല്‍ വിവാഹിതനായ ഒരാളുമായി തനിക്ക് ബന്ധത്തിന് താല്‍പ്പര്യം ഇല്ലായിരുന്നെന്നും ബിസിനസിനായി ശാരീരിക ബന്ധത്തിന് ഇല്ലായിരുന്നെന്നുമാണ് ഇവര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. തന്റെയും ശില്‍പ്പാഷെട്ടിയുടെയും ബന്ധത്തില്‍ പൊരുത്തക്കേടാണെന്നും വീട്ടില്‍ സുഖകരമായ അന്തരീക്ഷമല്ലെന്നും കുന്ദ്ര തന്നോട് പറഞ്ഞു. എന്നാല്‍ കുന്ദ്രയെ തള്ളിമാറ്റി താന്‍ വാഷ്‌റൂമിലേക്ക് ഓടിക്കയറിയെന്നും ഭയന്നു പോയെന്നും ഷെര്‍ലിന്‍ നല്‍കിയ മൊഴിയിലുണ്ട്.
ഷെര്‍ലിന്റെ പരാതിയില്‍ രാജ്കുന്ദ്രയ്‌ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ഒരു വീഡിയോ സ്‌റ്റേറ്റ്‌മെന്റും ഷെര്‍ലിന്‍ ചോപ്ര സൈബര്‍ പോലീസിന് കൊടുത്തിട്ടുണ്ട്. പോണോഗ്രാഫിയുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര ഉള്‍പ്പെടെ 11 പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കുന്ദ്ര ഇപ്പോള്‍.
കേസില്‍ ശില്‍പ്പ ഷെട്ടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ആദ്യ റൗണ്ട് ചോദ്യം ചെയ്യലില്‍ ഹോട്ട്‌സ്‌പോട്ട് ആപ്പുമായി തനിക്ക് ബന്ധമില്ല എന്നാണ് നടി പറഞ്ഞിരുന്നത്. എന്നാല്‍ ആപ്പിലേത് അശ്ലീലമല്ല, രതിചോദന ഉയര്‍ത്തുന്ന ഉള്ളടക്കങ്ങളാണ് എന്നും ശില്‍പ്പ മൊഴി നല്‍കിയിരുന്നു. വിയാന്‍ ഇന്‍ഡസ്ട്രീസില്‍ നിന്ന് ഇടക്കാലയളവില്‍ ശില്‍പ്പ രാജി വച്ചത് എന്തിനെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Latest News