Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി പ്രവാസികള്‍ക്ക് ബാധ്യതയേറും, ഇന്ത്യ -ബഹ്‌റൈന്‍  വിമാന ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിലേക്ക്

കൊച്ചി/മനാമ- ഗള്‍ഫിന്റെ പവിഴ മുത്തായ ബഹ്‌റൈന്‍ എന്ന കൊച്ചു രാജ്യം അത്യാഹ്ലാദത്തിലാണിപ്പോള്‍. ബഹ്‌റൈനിലെങ്ങും സൗദി അറേബ്യയുടേയും ബഹ്‌റൈന്റേയും പതാകകള്‍ പാറിപ്പറക്കുന്നു. സൗദിയേയും ബഹ്‌റൈനേയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്്വേ നാളെ തുറക്കുമെന്നതാണ് ആമോദത്തിനാധാരം. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി പൗരന്മാരും വിദേശികളും കൂട്ടത്തോടെ മനാമയിലെത്തുമെന്നത് ബഹ്‌റൈനികളേയും പ്രവാസികളേയും ആഹ്ലാദിപ്പിക്കുന്നു. രാജ്യത്തെ ബിസിനസ് സംരംഭങ്ങള്‍ക്ക് ഇത് പുത്തനുണര്‍വ് പകരുമെന്നാണ് ബഹ്‌റൈന്‍ അധികൃതരുടെ പ്രതീക്ഷ. അതിനിടയ്ക്കും മലയാളി പ്രവാസികളെ വിഷമിപ്പിക്കുന്ന ഒന്നാണ് ഇന്ത്യ-ബഹ്‌റൈന്‍ റൂട്ടിലെ പോക്കറ്റ് ചോര്‍ത്തുന്ന വിമാന ടിക്കറ്റ് നിരക്കുകള്‍.  കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് പല ഗള്‍ഫ് രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. നിലവില്‍ ഇന്ത്യയില്‍ നിന്നും ബഹ്‌റൈനിലേക്ക് മാത്രമാണ് വിമാന സര്‍വീസുള്ളത്. ഒരു ലക്ഷത്തിനടുത്ത് രൂപ ഇപ്പോള്‍ ബഹ്‌റൈനിലേക്കുള്ള വിമാനടിക്കറ്റിന് നല്‍കേണ്ടി വരുന്നു. വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നത് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് പ്രവാസികള്‍.

25 രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് നെതന്യാഹു, ഇന്ത്യ എവിടെയെന്ന് ട്വിറ്ററില്‍ ചോദ്യം


ജൂണ്‍, ജൂലൈ മാസങ്ങളിലെ പുതിയ ഷെഡ്യൂളുകള്‍ കഴിഞ്ഞ ദിവസം ആണ് വിമാനക്കമ്പനികള്‍ പുറത്തുവിട്ടത്. ഇതിലാണ് ഈ ഉയര്‍ന്ന നിരക്കുകള്‍ ഉള്ളത്. ജൂണ്‍ രണ്ടിന് കൊച്ചിയില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ ടിക്കറ്റ് കിട്ടണമെങ്കില്‍ 83,000 രൂപ നല്‍കണം. കോഴിക്കോട്ടു നിന്ന് ജൂണ്‍ ഏഴിനുള്ള വിമാനത്തിനും ഇതേ നിരക്കാണ് നല്‍കേണ്ടത്. പെരുന്നാള്‍ അവധി കഴിഞ്ഞ് തിരിച്ച് പോകുന്ന പ്രവാസികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്ക് ഇനിയും കൂടാന്‍ ആണ് സാധ്യത. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ദുബായ് വിലക്ക് ഏര്‍പ്പെടുത്തിയത് ആണ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടാന്‍ കാരണം.

.

Latest News