ഒരു മാസത്തെ ശമ്പളം നല്‍കിയില്ല; ജോലിക്കാരന്‍ കട കത്തിച്ചു, നഷ്ടം പത്ത് ലക്ഷം ദിര്‍ഹം

ദുബായ്- ഒരു വര്‍ഷത്തെ ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന്  സെയില്‍സ് മാന്‍ കട കത്തിച്ചതിനെ തുടര്‍ന്ന് പത്ത് ലക്ഷം ദിര്‍ഹമിന്റെ നഷ്ടമുണ്ടായതായി ഉടമ കോടതിയില്‍.
 

27 കാരനായ സെയില്‍സ്മാനാണ് തന്റെ മുന്‍ തൊഴിലുടമയുടെ നായിഫിലെ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് കത്തിച്ചത്.  ഒളിച്ചോടിയ തൊഴിലാളിയാണെന്ന് പുതിയ തൊഴിലുടമയെ അറിയിച്ച് ജോലി നഷ്ടപ്പെടുത്തിയതും ജീവനക്കാരന്റെ പ്രതികാരത്തിനു കാരണമായി.


സെയില്‍സ്മാന്റെ മുന്‍ തൊഴിലുടമ  ഒരു വര്‍ഷത്തെ ശമ്പളം നല്‍കാന്‍ വിസമ്മതിച്ചിരുന്നുവെന്ന് ദുബായ് ക്രിമിനല്‍ കോടതിയിലെ രേഖകളില്‍ പറയുന്നു. ഒളിച്ചോടിയ ജോലിക്കാരനാണെന്ന് മറ്റൊരു തൊഴിലുടമയോട് പറഞ്ഞതിനെ തുടര്‍ന്ന് റെസിഡന്‍സി റദ്ദാക്കുകയും ചെയ്തു.


പണം എടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാത്രി തുണിക്കട തുറന്നത്. പണമൊന്നും കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ കടയ്ക്കകത്ത് തീയിട്ട് വാതിലുകള്‍ അടച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ഷോപ്പിന് തീപിടിച്ചിട്ടുണ്ടെന്ന് ആരോ ഫോണ്‍ ചെയ്തതിനെ തുടര്‍ന്ന് കടയിലെത്തിയ ഉടമ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തന്റെ മുന്‍ ജീവനക്കാരനാണ് തീയിട്ടതെന്ന്  കണ്ടെത്തിയത്.

 

Latest News