Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പറയിപ്പിക്കാത്തത് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നല്ല കമന്റ്‌സ്  ലഭിക്കുന്നു- കനിഹ

ചെന്നൈ-സോഷ്യല്‍മീഡിയയില്‍ സജീവമായ താരമാണ് കനിഹ. തന്റെ എല്ലാ വിശേഷങ്ങളും വര്‍ക്ക്ഔട്ട് ചിത്രങ്ങളും കനിഹ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഗോസിപ്പുകളൊന്നും ഉണ്ടാക്കാത്ത നടിയായതുകൊണ്ട് തന്നെ തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും നല്ല കമന്റ്‌സുകളാണ് ലഭിക്കുന്നതെന്ന് നടി പറയുന്നു.ഓഡിയന്‍സുമായി നേരിട്ട് ബന്ധപ്പെടാനുള്ള ഒരു വഴിയാണ് ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളെന്നും അവിടെ നിന്നും നല്ല റെസ്‌പോണ്‍സുകളാണ് ലഭിക്കാറുള്ളതെന്നും താരം ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.ഫേസ്ബുക്കില്‍ എപ്പോഴും കനിഹയുടെ പുതിയ പുതിയ സ്റ്റില്‍സ് കാണാറുണ്ട്. ഫേസ്ബുക്കില്‍ സജീവമാണല്ലോ എന്ന ചോദ്യത്തിന് അതെ തനിക്ക് അത് ഇഷ്ടമാണെന്നും പ്രേക്ഷകരുമായി നേരിട്ട് ബന്ധപ്പെടാനുള്ള ഒരു വഴിയാണ് അതെന്നുമായിരുന്നു കനിഹയുടെ മറുപടി.
'സോഷ്യല്‍ മീഡിയയില്‍ നിന്നും നല്ല റെസ്‌പോണ്‍സ് കിട്ടാറുണ്ട്. ഞാന്‍ ഗോസിപ്പൊന്നും ഉണ്ടാക്കാത്ത ആക്ട്രസ് കൂടിയല്ലേ, അതുകൊണ്ട് ആളുകളുടെ കമന്റ്‌സ് നല്ല രീതിയിലാണ് വരുന്നത്. പിന്നെ ട്രോളുകളും ധാരാളമുണ്ട്. അതും ആസ്വദിക്കാറുണ്ട്', കനിഹ പറയുന്നു.
ഒരു പുതിയ വിശേഷം കൂടിയുണ്ടെന്നും ലോക്ക് ഡൗണ്‍ കഴിഞ്ഞുള്ള കൊവിഡ് കാലത്ത് താന്‍ ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരുന്നെന്നും കനിഹ പറയുന്നു. മദേഴ്‌സ് ഡേയ്ക്ക് വേണ്ടിയായിരുന്നു അത്. അഞ്ച് മിനുട്ട് മാത്രമുള്ള ഷോര്‍ട്ട് ഫിലിം മമ്മൂക്കയും മഞ്ജു ചേച്ചിയും വിജയ് സേതുപതിയും അവരുടെ ഇന്‍സ്റ്റഗ്രാമില്‍ റിലീസ് ചെയ്തിരുന്നു. ആക്ടേഴ്‌സ് എന്നുപറയാന്‍ ആരുമില്ല, എന്റെ സുഹൃത്തുക്കള്‍ തന്നെയാണ് അഭിനയിച്ചത്. നല്ലൊരു മെസ്സേജ് നല്‍കുന്ന ഷോട്ട് ഫിലിം കണ്ടവരൊക്കെ നല്ല അഭിപ്രായം പറഞ്ഞു. 
ഇനി ഒരു മലയാള സിനിമ സംവിധാനം ചെയ്യാന്‍ പ്ലാന്‍ ഉണ്ടോ എന്ന ചോദ്യത്തിന് നമുക്ക് നോക്കാം എന്നായിരുന്നു കനിഹയുടെ മറുപടി. ഞാന്‍ ഇനിയും രണ്ട് മൂന്ന് ഷോര്‍ട്ട് ഫിലിം കൂടി എടുക്കട്ടെ. അതുകഴിഞ്ഞ് നല്ല എക്‌സ്പീരിയന്‍സ് നേടിയ ശേഷം സിനിമയും െ്രെട ചെയ്യാം, കനിഹ പറഞ്ഞു.മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം കനിഹ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
 

Latest News