Sorry, you need to enable JavaScript to visit this website.

സചിന്റെ പുത്രന്റെ അരങ്ങേറ്റത്തില്‍ മുംബൈക്ക് മൂന്നാം തോല്‍വി

മുംബൈ - സചിന്‍ ടെണ്ടുല്‍ക്കറുടെ പുത്രന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമില്‍ അരങ്ങേറിയ മത്സരത്തില്‍ ആതിഥേയര്‍ക്ക് മൂന്നാമത്തെ തോല്‍വി. ഹരിയാനയാണ് 14 പന്ത് ശേഷിക്കെ മുംബൈയെ എട്ട് വിക്കറ്റിന് തകര്‍ത്തത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെ നാലു പേര്‍ അക്കൗണ്ട് തുറക്കാതെ പുറത്തായതോടെ മുംബൈ 19.3 ഓവറില് 143 ന് ഓളൗട്ടായി. പതിനൊന്നാമനായ അര്‍ജുന്‍ ആദ്യ പന്ത് നേരിടും മുമ്പെ മുംബൈക്ക് അവസാന വിക്കറ്റ് നഷ്ടപ്പെട്ടു. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ജയന്ത് യാദവ് നാലു വിക്കറ്റെടുത്തു (4-0-22-1).  ടൂര്‍ണമെന്റില്‍ നിന്ന് മുംബൈ പുറത്തായി.
അര്‍ജുന്‍ തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഹരിയാന ഓപണര്‍ ചൈതന്യ ബിഷ്‌ണോയിയെ (4) പുറത്താക്കി. എന്നാല്‍ ഹിമാന്‍ഷു റാണയും (53 പന്തില്‍ 75 നോട്ടൗട്ട്) ശിവം ചൗഹാനും (37 പന്തില്‍ 43 നോട്ടൗട്ട്) ഹരിയാനക്ക് 14 പന്ത് ശേഷിക്കെ വിജയം സമ്മാനിച്ചു. മൂന്നോവറില്‍ 34 റണ്‍സ് വഴങ്ങിയാണ് അര്‍ജുന്‍ ഒരു വിക്കറ്റെടുത്തത്. ഗ്രൂപ്പ് ഇ-യില്‍ അവസാന സ്ഥാനത്താണ് മുംബൈ.

Latest News