Sorry, you need to enable JavaScript to visit this website.

പത്തു പേരുമായി ഗോവ, ഇഞ്ചുറി ടൈമില്‍ മുംബൈ

ഫതോര്‍ദ - ഗോവ എഫ്.സി ഐ.എസ്.എല്ലില്‍ മുംബൈ സിറ്റി എഫ്.സിയോട് പൊരുതിത്തോറ്റു. രണ്ടാം പകുതി മുഴുവന്‍ പത്തു പേരുമായി പൊരുതേണ്ടി വന്ന ഗോവക്കെതിരെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടിയാണ് 1-0 ന് ജയിക്കാന്‍ മുംബൈയെ സഹായിച്ചത്. 
നാല്‍പതാം മിനിറ്റില്‍ ഹെര്‍നാന്‍ ഡാനിയേല്‍ സന്റാനയെ ഫൗള്‍ ചെയ്തതിന് റെഡീം ടലാംഗ് ചുവപ്പ് കാര്‍ഡ് കാണുന്നതുവരെ ഗോവക്കായിരുന്നു കളിയില്‍ ആധിപത്യം. നിരവധി അവസരങ്ങള്‍ അവര്‍ സൃഷ്ടിച്ചെടുത്തു. 
രണ്ടാം പകുതിയിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ഗോവ തന്നെയായിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ സുരക്ഷിതമായ കരങ്ങളാണ് മുംബൈയെ രക്ഷിച്ചു നിര്‍ത്തിയത്. ഗോവ ഒരു പോയന്റുമായെങ്കിലും രക്ഷപ്പെടുമെന്നു കരുതിയ ഘട്ടത്തിലായിരുന്നു റഫറി പെനാല്‍ട്ടി വിധിച്ചത്. ബിപിന്‍ സിംഗ് തൂന്‍ജാമിന്റെ ഹെഡര്‍ ബോക്‌സില്‍ ലെന്നി റോഡ്രിഗസിന്റെ കൈയില്‍ തട്ടിയതിനായിരുന്നു പെനാല്‍ട്ടി. ജെയിംസ് ലെ ഫോണ്‍ഡ്രെയുടെ കിക്ക് മുംബൈക്ക് വിലപ്പെട്ട മൂന്നു പോയന്റ് നേടിക്കൊടുത്തു. 

Latest News