Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനെ വിറപ്പിച്ച് സിംബാബ്‌വെ

റാവല്‍പിണ്ടി - സിംബാബ്‌വെക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര പാക്കിസ്ഥാന്‍ വിജയത്തോടെ തുടങ്ങി. പെയ്‌സ്ബൗളര്‍മാരായ ശാഹീന്‍ ഷാ അഫ്‌രീദിയും വഹാബ് റിയാസും ആദ്യ മത്സരത്തില്‍ സന്ദര്‍ശകരെ എറിഞ്ഞിട്ടു. സുഹൈലിന്റെയും ഇമാമുല്‍ ഹഖിന്റെയും അര്‍ധ സെഞ്ചുറികളില്‍ എട്ടിന് 281 റണ്‍സടിച്ച പാക്കിസ്ഥാന്‍ രണ്ട് പന്ത് ശേഷിക്കെ എതിരാളികളെ ഓളൗട്ടാക്കി. അഫ്‌രീദി 49 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. വഹാബ് റിയാസിന് 41 റണ്‍സിന് നാലു വിക്കറ്റ് കിട്ടി. അവശേഷിച്ച വിക്കറ്റ് ഇമാദ് വസീമിനാണ്. 
മുന്‍ നായകന്‍ ബ്രന്‍ഡന്‍ ടയ്‌ലറുടെ (117 പന്തില്‍ 112) നേതൃത്വത്തില്‍ സിംബാബ്‌വെ അതിശക്തമായ പ്രത്യാക്രമണം നടത്തിയിരുന്നു. വെസ്‌ലി മദെവേരെ (61 പന്തില്‍ 55) വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന് ഉജ്വല പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ ഇരുവരും സെഞ്ചുറി കൂട്ടുകെട്ടിലൂടെ ടീമിന് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ വഹാബ് റിയാസും അഫ്‌രീദിയും ഇരുവരെയും പുറത്താക്കി. ആദ്യ ഓവറില്‍ ബ്രയ്ന്‍ ചാരി പുറത്താക്കിയെങ്കിലും ഉടനീളം സിംബാബ്‌വെ ബാറ്റ്‌സ്മാന്മാര്‍ ആക്രമിച്ചു.

Latest News