Sorry, you need to enable JavaScript to visit this website.

ഗോളിയില്‍ ആരാണ് ഗ്രെയ്റ്റ്, ഇനി ചോദ്യമില്ല

മഡ്രീഡ് - ബാഴ്‌സലോണ-ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ അന്തര്‍ധാരയായി ആ ചോദ്യമുണ്ടായിരുന്നു, ആരാണ് മികച്ച ഗോള്‍കീപ്പര്‍? മാന്വേല്‍ നോയറോ ആന്ദ്രെ ടെര്‍സ്‌റ്റേഗനോ? ഇരുവരും ജര്‍മന്‍കാര്‍. ജര്‍മന്‍ ഗോളിയായി നോയര്‍ തുടരുന്നതില്‍ ടെര്‍സ്‌റ്റേഗന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 8-2 വിജയത്തിനു ശേഷം ബയേണ്‍ നായകന്‍ നോയര്‍ക്ക് അധികമൊന്നും പറയേണ്ടതില്ല. എങ്കിലും ടെര്‍‌സ്റ്റേഗനെ സമാധാനിപ്പിക്കാന്‍ നോയര്‍ തയാറായി. എട്ടു തവണ സ്വന്തം വലയില്‍ നിന്ന് ടെര്‍സ്‌റ്റേഗന് പന്തെടുക്കേണ്ടി വന്നു.

സ്വന്തം ദേശീയ ടീമിലെ സഹതാരം ഇത്ര ദയനീയ തോല്‍വി വാങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് നോയര്‍ പറഞ്ഞു. മുപ്പത്തിനാലുകാരനായ നോയറെക്കാള്‍ മികച്ച ഗോളിയാണ് താനെന്ന് തെളിയിക്കാന്‍ ഇരുപത്തെട്ടുകാരനായ ടെര്‍‌സ്റ്റേഗന് കിട്ടിയ അവസരമായിരുന്നു. എന്നാല്‍ സമീപഭാവിയിലൊന്നും ടെര്‍‌സ്റ്റേഗന് ജര്‍മന്‍ വലയുടെ കാവല്‍ദൗത്യം ലഭിക്കില്ലെന്നുറപ്പിച്ചാണ് ലിസ്ബണില്‍ കളിയവസാനിച്ചത്.

 

Latest News