റിയാദ്- സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്തിൽ സൗദി വനിതകളുടെ വിദേശ ഭർത്താക്കന്മാർക്ക് ഇളവുകളുള്ളതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത്തരക്കാരെ സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളായി നിതാഖാത്തിൽ കണക്കാക്കില്ല. അതുകൊണ്ടു തന്നെ സൗദി വനിതകളുടെ വിദേശികളായ ഭർത്താന്മാരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾ അതിനനുസരിച്ച് സൗദിവൽക്കരണ വ്യവസ്ഥകൾ പാലിക്കേണ്ടതില്ല.
എന്നാൽ പൂർണമായും സൗദിവൽക്കരിക്കുകയും സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്ത തൊഴിലുകളിൽ സൗദി വനിതകളുടെ വിദേശ ഭർത്താക്കന്മാരെ നിയമിക്കുന്നതിന് സാധിക്കില്ല. സ്വകാര്യ മേഖലയിലെ മറ്റേത് തൊഴിലുകളിലും ഇത്തരക്കാരെ നിയമിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.