ചാംഗ്ഷു - എട്ടു മാസത്തോളമായി പരിക്കുമായി മല്ലടിക്കുകയായിരുന്ന കരൊലൈന മാരിന്‍ ചൈനീസ് ഓപണ്‍ ബാഡ്മിന്റണ്‍ കിരീടം നേടി തിരിച്ചുവരവ് ആഘോഷിച്ചു. ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ തായ് സു യിംഗിനെ 14-21, 21-17, 21-18 സ്‌പെയിന്‍കാരി തോല്‍പിച്ചു. അവിശ്വസനീയ നേട്ടമെന്ന് കണ്ണീരോടെ കോര്‍ടില്‍ വീണ മാരിന്‍ പറഞ്ഞു.
ജപ്പാന്റെ കെന്‍ഡൊ മൊമോതയാണ് പുരുഷ ചാമ്പ്യന്‍. ഫൈനലില്‍ 19-21, 21-17, 21-19 ന് ഏഴാം സീഡ് ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിന്‍ഡിംഗിനെ തോല്‍പിച്ചു.