Sorry, you need to enable JavaScript to visit this website.

നാടകീയമായി ആഷസ്, വീണിട്ടും വിടാതെ സ്മിത്ത്

ലണ്ടന്‍ - ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ലോഡ്‌സില്‍ നാടകീയ രംഗങ്ങള്‍. ബൗണ്‍സര്‍ കഴുത്തിന് കൊണ്ട് വീണിട്ടും പിന്മാറാതെ പൊരുതിയ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 92 ന് പുറത്തായി. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും സ്മിത്ത് സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ 258 നെതിരെ ഓസീസ് 250 ന് ഓളൗട്ടായി. 
150 കിലോമീറ്ററിലേറെ വേഗത്തില്‍ നിരന്തരമായി എറിഞ്ഞ ജോഫ്ര ആര്‍ച്ചറുടെ പന്താണ് സ്മിത്തിന്റെ കഴുത്തിന് കൊണ്ടത്. സ്മിത്ത് അപ്പോള്‍ 80 റണ്‍സിലെത്തിയിരുന്നു. പരിശോധനക്കായി പവിലിയനിലേക്കു മടങ്ങിയ സ്മിത്ത് 40 മിനിറ്റിനു ശേഷം ബാറ്റിംഗിനായി തിരിച്ചുവന്നു. തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിക്ക് എട്ട് റണ്‍സ് അരികെ ക്രിസ് വോക്‌സ് വിക്കറ്റിനു മുന്നില്‍ കുടുക്കി. തുടര്‍ച്ചയായ ഏഴാമത്തെ ആഷസ് ഇന്നിംഗ്‌സിലാണ് സ്മിത്ത് അര്‍ധ ശതകം പിന്നിടുന്നത്. ആര്‍ച്ചറുടെ മറ്റൊരു പന്ത് നേരത്തെ സ്മിത്തിന്റെ കണങ്കൈയിലും കൊണ്ടിരുന്നു. കൈയില്‍ കെട്ടുമായാണ് ബാറ്റിംഗ് തുടര്‍ന്നത്.  
 

Latest News