Sorry, you need to enable JavaScript to visit this website.

ക്രിക്കറ്റില്‍ രണ്ട് നിയമ മാറ്റങ്ങള്‍

ലണ്ടന്‍ - ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ ബോധക്ഷയമുണ്ടാവുന്ന കളിക്കാര്‍ക്ക് പകരക്കാരെ ഇറക്കാന്‍ ഐ.സി.സി അനുവാദം നല്‍കി. ഓഗസ്റ്റ് ഒന്നിനാരംഭിക്കുന്ന ആഷസ് പരമ്പരയില്‍ ഈ ചട്ടം നിലവില്‍ വരും. ആഭ്യന്തര ക്രിക്കറ്റില്‍ വിജയകരമായ പരീക്ഷണങ്ങളെത്തുടര്‍ന്നാണ് ഈ നിയമം രാജ്യാന്തര ക്രിക്കറ്റില്‍ നടപ്പിലാക്കുന്നത്. പുറത്തുപോവുന്ന കളിക്കാരന്റെ അതേ റോള്‍ നിര്‍വഹിക്കുന്നവരായിരിക്കണം പകരക്കാരന്‍. ഇക്കാര്യം മാച്ച് റഫറി പരിശോധിച്ച് അനുവാദം നല്‍കണം. 
ഓവറുകള്‍ വൈകുന്നതിന്റെ പേരില്‍ ക്യാപ്റ്റന് സസ്‌പെന്‍ഷന്‍ നല്‍കുന്ന നടപടി ഐ.സി.സി ഉപേക്ഷിച്ചു. ഇനി മുതല്‍ ഓവര്‍ വൈകിയാല്‍ എല്ലാ കളിക്കാരും തുല്യ രീതിയില്‍ പിഴ ശിക്ഷ ഏറ്റുവാങ്ങണം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓവര്‍ വൈകിയാല്‍ ടീമുകളുടെ പോയന്റ് വെട്ടിക്കുറക്കും. 

Latest News