Sorry, you need to enable JavaScript to visit this website.

46 ാം സെക്കന്റില്‍ ഗോള്‍, അഗ്വിരോക്ക് ഹാട്രിക്

സെര്‍ജിയൊ അഗ്വിരോയുടെ ഹാട്രിക് ഗോളില്‍ ആഴ്‌സനലിനെ 3-1 ന് തകര്‍ത്ത മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കിരീട സാധ്യത നിലനിര്‍ത്തി. ലിവര്‍പൂളിന് രണ്ട് പോയന്റ് പിന്നിലെത്തി അവര്‍. നാല്‍പ്പത്താറാം സെക്കന്റില്‍ തന്നെ അഗ്വിരൊ സ്‌കോര്‍ ചെയ്തിരുന്നു. പിന്നീടും നിലവിലെ ചാമ്പ്യന്മാര്‍ ആധിപത്യം തുടര്‍ന്നെങ്കിലും കളിയുടെ ഗതിക്കെതിരെ ആതിഥേയര്‍ ഗോള്‍ മടക്കി. പതിനൊന്നാം മിനിറ്റില്‍ റോബര്‍ട് കോസിയന്‍ലിയാണ് സ്‌കോര്‍ ചെയ്തത്. 44, 61 മിനിറ്റുകളിലായി രണ്ട് ക്ലോസ് റെയ്ഞ്ച് ഫിനിഷിലൂടെ അഗ്വിരൊ ഹാട്രിക് തികച്ചു. മൂന്നാം സ്ഥാനത്താണ് സിറ്റി മത്സരം ആരംഭിച്ചത്. പ്രീമിയര്‍ ലീഗില്‍ അഗ്വിരോയുടെ പത്താം ഹാട്രിക്കാണ് ഇത്.
തന്റെ നൂറാം മത്സരത്തില്‍ മാര്‍ക്കസ് റാഷ്ഫഡ് ഗോളടിച്ചതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-0 ന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചു. പോള്‍ പോഗ്ബയുടെ പാസാണ് ഗോളിലേക്ക് വഴിതുറന്നത്. ഓലെ ഗുണ്ണര്‍ സോള്‍സ്‌ക്ജയര്‍ കോച്ചായി വന്ന ശേഷം ഒമ്പത് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ യുനൈറ്റഡിന്റെ എട്ടാം ജയമാണ് ഇത്. കഴിഞ്ഞ കളിയില്‍ ബേണ്‍ലിക്കെതിരെ രണ്ടു ഗോളിന് പിന്നിലായ ശേഷം യുനൈറ്റഡ 2-2 സമനില നേടിയിരുന്നു. 
ഈ സീസണില്‍ റാഷ്ഫഡിന്റെ പത്താം പ്രീമിയര്‍ ലീഗ് ഗോളാണ് ഇത്. ആദ്യ മിനിറ്റുകളില്‍ തുറന്ന അവസരം താരം പാഴാക്കിയിരുന്നു. 

Latest News