മോസ്‌കോ-ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജോലിക്കാരുമായി നീങ്ങിയ ടാൻസാനിയൻ കപ്പലുകൾക്ക് തീ പിടിച്ചു ചുരുങ്ങിയത് 11 പേർ മരിച്ചു. റഷ്യൻ തീരത്തെ കെർച് സ്‌ട്രൈറ്റ് കടൽപാതയിൽ വെച്ചാണ് തീപിടുത്തം ഉണ്ടായതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
കപ്പലുകളിലൊന്നിൽ നിന്ന് പ്രകൃതി വാതകം രണ്ടാമത്തെ കപ്പലിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം. ഒന്നാമത്തെ കപ്പലിൽ ഇന്ത്യക്കാരടക്കം 17 ജോലിക്കാർ ആണുണ്ടായിരുന്നത്. എട്ട് പേർ ഇന്ത്യക്കാരും ബാക്കിയുള്ളവർ തുർക്കി പൗരന്മാരുമാണ്. 15 ജോലിക്കാരുള്ള രണ്ടാമത്തെ കപ്പലിൽ ഏഴ് പേർ ഇന്ത്യക്കാരും ഒരാൾ ലിബിയൻ പൗരനും ബാക്കിയുള്ളവർ തുർക്കിക്കാരുമാണ്.
ഒന്നാമത്തെ കപ്പലിൽ പൊട്ടിത്തെറി ഉണ്ടായെന്നും തീ രണ്ടാമത്തെത്തിലേക്ക് പടർന്നു എന്നും റിപോർട്ടുകൾ പറയുന്നു. കുറച്ചു ജോലിക്കാർ കടലിൽ ചാടിയത് കൊണ്ടാണ് രക്ഷപ്പെട്ടത് എന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.