കപ്പലിടിച്ച് തകര്‍ന്ന ബാള്‍ട്ടിമോര്‍ പാലത്തില്‍നിന്ന വീണ ആറുപേരും മരിച്ചതായി അനുമാനം

വാഷിംഗ്ടണ്‍- കൂറ്റന്‍ ചരക്ക് കപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് കാണാതായ ആറ് തൊഴിലാളികളും മരിച്ചതായി കരുതുന്നു. ബുധനാഴ്ച രാവിലെ വരെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചതായി അധികൃതര്‍ പറയുന്നു. ചൊവ്വാഴ്ചയാണ് ബാള്‍ട്ടിമോറില്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നത്.
മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ചരക്ക് കപ്പലാണ് അപകടത്തില്‍പെട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ബാള്‍ട്ടിമോര്‍ ഹാര്‍ബറില്‍ തകര്‍ന്ന ഒരു പാലത്തില്‍ നിന്ന് ആറ് തൊഴിലാളികളെ കാണാതായിരുന്നു. വൈദ്യുതി നിലച്ചതുമൂലം ഒരു വന്‍ ചരക്ക് കപ്പല്‍ പാലത്തിലേക്ക് ഇടിച്ചുകയറി, യുഎസ് ഈസ്റ്റേണ്‍ സീബോര്‍ഡിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്ന് അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.

വെള്ളത്തിന്റെ തണുത്ത താപനിലയും പാലം തകര്‍ന്നതിനുശേഷം ഇത്ര സമയമായതും അടിസ്ഥാനമാക്കി കാണാതായ ആറുപേരെയും ജീവനോടെ കണ്ടെത്താനുള്ള സാധ്യത കുറവാണെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡും മേരിലാന്‍ഡ് സ്റ്റേറ്റ് പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞു.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Latest News