Sorry, you need to enable JavaScript to visit this website.

'ഭര്‍ത്താവെന്ന നിലയില്‍ എനിക്ക്  എന്താണ് കുറവ്? കിരണിനോട് ആമിര്‍ ഖാന്‍ 

മുംബൈ- 15 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021 ല്‍ ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചനം പ്രഖ്യാപിച്ചപ്പോള്‍ അത് ബോളിവുഡിനെ മാത്രമല്ല അത്ഭുതപ്പെടുത്തിയത്. പിരിഞ്ഞെങ്കിലും ആമിറും കിരണും അടുത്ത സുഹൃത്തുക്കളായും സഹപ്രവര്‍ത്തകയായും ഒപ്പം 13 വയസ്സുള്ള മകന്‍ ആസാദിന്റെ നല്ല രക്ഷിതാവുമായി തുടരുന്നുണ്ട്.
അവര്‍ ഇപ്പോള്‍ ഒരുമിച്ച് ചിത്രത്തിന്റെ പ്രൊമോഷന്‍ ചെയ്യുകയും ചെയ്തു. ആമിറിന്റെ മകള്‍ ഈറയുടെ വിവാഹത്തിന് നിറ സാന്നിധ്യമായിരുന്നു കിരണ്‍. കിരണുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് അടുത്തിടെ തുറന്ന് പറഞ്ഞ ആമിര്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞതിന് ശേഷം കിരണിനോട് തന്നെക്കുറിച്ചുള്ള റൈറ്റിംഗ് ചോദിച്ചുവെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
'രസകരമായ ഒരു സംഭവം ഉണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഞങ്ങള്‍ (ആമിറും കിരണും) അടുത്തിടെ വിവാഹമോചനം നേടി. വിവാഹ മോചനം നടന്ന വൈകുന്നേരം ഞാന്‍ കിരണിനോട് ചോദിച്ചു, 'ഭര്‍ത്താവെന്ന നിലയില്‍ എനിക്ക് എന്താണ് കുറവ് എങ്ങനെ മുന്നോട്ട് പോകാനാകും' എന്ന് ചോദിച്ചു. എബിപി നെറ്റ് വര്‍ക്കിന്റെ ഐഡിയാസ് ഓഫ് ഇന്ത്യ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അനുഭവം അമിര്‍ തുറന്നു പറഞ്ഞത്.
ഒരു ദാമ്പത്യത്തില്‍ തുറന്ന കമ്യൂണിക്കേഷന്‍ ആവശ്യമാണ് എന്നതാണ് ആമിര്‍ പിന്നീട് മുന്‍തൂക്കം നല്‍കിയത്. 'എന്റെ ചോദ്യം കേട്ട് കിരണ്‍ ഞാന്‍ പറയാം എഴുതിവച്ചോളൂ എന്ന് പറഞ്ഞു. ഞാന്‍ ഉടന്‍ ഒരു നോട്ട് പാഡ് എടുത്തു. 'നിങ്ങള്‍ ഒരുപാട് സംസാരിക്കുന്നു. നിങ്ങള്‍ മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല, നിങ്ങള്‍ നിങ്ങളുടെ പോയന്റില്‍ മാത്രം കടിച്ചുതൂങ്ങുന്നു' ഇങ്ങനെ 15-20 പോയന്റുകള്‍ കിരണ്‍ പറഞ്ഞത് ഞാന്‍ എഴുതിയെടുത്തു' -ആമിര്‍ തുറന്നു പറഞ്ഞു.
എന്തായാലും ആമിറിന്റെ തുറന്നു പറച്ചില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ആമിര്‍ ഖാന്റെ തുറന്ന മനസ്സിനെയും സത്യസന്ധതയെയും അഭിനന്ദിക്കുമ്പോള്‍, വിവാഹമോചനത്തിന് മുമ്പ് ഇരുവരും ഈ സംഭാഷണം നടത്തണമായിരുന്നു എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.

Latest News