Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉപ്പു മുതല്‍ സോഫ്റ്റ്‌വെയര്‍ വരെ; സമ്പദ്‌വ്യവസ്ഥയില്‍ പാകിസ്താനെ പിന്നിലാക്കി ടാറ്റ ഗ്രൂപ്പ്

ന്യൂദല്‍ഹി- സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും ഉഴലുന്ന പാകിസ്താന് നാണിക്കാം. ഇന്ത്യയിലെ ടാറ്റാ ഗ്രൂപ്പിന് പാകിസ്താന്റെ സമ്പദ് വ്യവസ്ഥയേക്കാള്‍ വരുമാനമുണ്ട്. 

കണക്കുകള്‍ പ്രകാരം ടാറ്റാ ഗ്രൂപ്പിന്റെ വിപണി മൂലധനം 365 ബില്യണ്‍ ഡോളര്‍ (30.3 ലക്ഷം കോടി രൂപ) ആണ്. പാക്കിസ്ഥാന്റെ ജി. ഡി. പി ഏകദേശം 341 ബില്യണ്‍ ഡോളറാണെന്നാണ് ഐ. എം. എഫ് കണക്കാക്കുന്നത്. 

ഉപ്പു മുതല്‍ സോഫ്റ്റ്വെയര്‍ വരെയുള്ള ബിസിനസാണ് ടാറ്റാ ഗ്രൂപ്പിന്റെ ശക്തി. ഏകദേശം 15 ലക്ഷം കോടി രൂപ മൂല്യമുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയാണ്. മാത്രമല്ല പാകിസ്താന്‍ സമ്പദ് വ്യവസ്ഥയുടെ ഏകദേശം പകുതിയോളമാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി മാത്രം കൈകാര്യം ചെയ്യുന്നത്. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടൈറ്റന്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി, ടാറ്റ പവര്‍ എന്നിവയുടെ വളര്‍ച്ചയ്ക്ക് പുറമേ അടുത്തിടെ ലിസ്റ്റുചെയ്ത ടാറ്റ ടെക്നോളജീസ് ഉള്‍പ്പെടെ കുറഞ്ഞത് എട്ട് ടാറ്റ കമ്പനികളെങ്കിലും ഇരട്ടിയിലധികം സമ്പത്ത് നേടിയിട്ടുണ്ട്. ടി. ആര്‍. എഫ്, ട്രെന്റ്, ബനാറസ് ഹോട്ടല്‍സ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍, ടാറ്റാ മോട്ടോഴ്‌സ്, ഓട്ടോമൊബൈല്‍ കോര്‍പറേഷന്‍ ഓഫ് ഗോവ, ആര്‍ടണ്‍സ് എന്‍ജിനിയറിംഗ് എന്നിവ അവയില്‍ ചിലതാണ്. 

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്ത 25 കമ്പനികളെങ്കിലും ടാറ്റയ്ക്ക് ഉണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് ശതമാനം ഇടിഞ്ഞ ടാറ്റ കെമിക്കല്‍സ് മാത്രമാണ് അവയില്‍ കഴിഞ്ഞ 12 മാസത്തിനിടെ സമ്പത്തില്‍ കുറവുണ്ടാക്കിയത്. ടാറ്റ സണ്‍സ്, ടാറ്റ ക്യാപിറ്റല്‍, ടാറ്റ പ്ലേ, ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ്, എയര്‍ലൈന്‍സ് ബിസിനസ്സ് (എയര്‍ ഇന്ത്യ, വിസ്താര) തുടങ്ങിയ ലിസ്റ്റ് ചെയ്യപ്പെടാത്ത ടാറ്റ കമ്പനികളുടെ കണക്കാക്കിയ വിപണി മൂല്യം വേറെയുമുണ്ട്. 

ആര്‍. ബി. ഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് അടുത്ത വര്‍ഷത്തോടെ ഐ. പി. ഒ പുറത്തിറക്കേണ്ട ടാറ്റ ക്യാപിറ്റല്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത വിപണിയില്‍ 2.7 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം കല്‍പ്പിച്ചിരുന്നു. ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന്റെ മൂല്യം കഴിഞ്ഞ വര്‍ഷം ഏകദേശം 11 ലക്ഷം കോടി രൂപയായിരുന്നു. 

പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന ടാറ്റ ഗ്രൂപ്പ്  മനുഷ്യസ്‌നേഹ ട്രസ്റ്റുകളുടെ ഉടമസ്ഥതയിലുള്ളതും വ്യക്തിഗത പ്രൊമോട്ടര്‍ ഇല്ലാത്തതുമാണ്. ടാറ്റ സണ്‍സില്‍ രത്തന്‍ ടാറ്റയ്ക്ക് ഒരു ശതമാനത്തില്‍ താഴെ ഓഹരി മാത്രമാണുള്ളത്. 

ഏകദേശം 3.7 ട്രില്യണ്‍ ഡോളര്‍ ജി. ഡി. പിയുള്ള ഇന്ത്യ പാക്കിസ്ഥാനേക്കാള്‍ 11 മടങ്ങ് വലുതാണ്. കൂടാതെ ജപ്പാനെയും ജര്‍മ്മനിയെയും പിന്തള്ളി 2028 സാമ്പത്തിക വര്‍ഷത്തോടെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും പ്രവചിക്കപ്പെടുന്നു. നിലവില്‍ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ.

Latest News