Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവിനുവേണ്ടി മാപ്പിരക്കാന്‍ പോയ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി

മൊറേന- ഭര്‍ത്താവ് ബലാത്സം ചെയ്ത സ്തീയോട് മാപ്പിരക്കാനും ഒത്തുതീര്‍പ്പിനും പോയ ഗര്‍ഭിണിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബതാത്സംഗം ചെയ്തശേഷം തീകൊളുത്തി.
മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം. 34 കാരിയായ ഗര്‍ഭിണിക്ക് 80 ശതമാനം പൊള്ളലേറ്റുവെന്നും ആശുപത്രിയില്‍ ജീവനുവേണ്ടി പൊരുതുകയാണെന്നും പോലീസ് പറഞ്ഞു.
അംബാ പട്ടണത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ചന്ദ് കാ പുര ഗ്രാമത്തിലാണ് സംഭവം.  യുവതി ഗ്വാളിയോറില്‍ ചികിത്സയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തന്റെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തുവെന്നാരോപിച്ച സ്ത്രീയുമായി ഒത്തുതീര്‍പ്പിനാണ് യുവതി ഗ്രാമത്തിലേക്ക് പോയതെന്ന് അംബ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അലോക് പരിഹാര്‍ പറഞ്ഞു.
എന്നാല്‍, വീട്ടിലുണ്ടായിരുന്ന മൂന്ന് പേര്‍ ചേര്‍ന്ന്  ബലാത്സംഗം ചെയ്തു. പിന്നീട് മൂവരും സ്ത്രീയും ചേര്‍ന്ന് ദേഹത്ത് ഇന്ധനം ഒഴിച്ചു തീകൊളുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആദ്യം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും തുടര്‍ന്ന് സ്ത്രീയും പുരുഷന്മാരും ചേര്‍ന്ന് തീകൊളുത്തുകയും ചെയ്തുവെന്ന് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഗര്‍ഭിണി പറയുന്ന വീഡിയോ  പോലീസിന് ലഭിച്ചിട്ടുണ്ട്.
ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന യുവതിയുടെ ഭര്‍ത്താവാണ് വീഡിയോ പോലീസിന് കൈമാറിയതെന്ന് പരിഹാര്‍ പറഞ്ഞു.
യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തിയെങ്കിലും പോലീസ് ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്‍സ്‌പെക്ടര്‍ അലോക് പരിഹാര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News