VIDEO - മഞ്ഞുമഴയില്‍ കുതിര്‍ന്ന് അല്‍ഐന്‍, അതിശക്തമായ ആലിപ്പഴവീഴ്ച, ചില്ലുകള്‍ തകര്‍ന്നു

അല്‍ഐന്‍- തിങ്കളാഴ്ച രാവിലെ വെള്ള പുതച്ച തെരുവുകളിലേക്കാണ് അല്‍ ഐന്‍ നിവാസികള്‍ ഉണര്‍ന്നത്. വലിയ മഞ്ഞുപാളികള്‍ അവരുടെ കാറുകളിലും ജനാലകളിലും പതിച്ചു. രാജ്യത്ത് പ്രക്ഷുബ്ധമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. സാധാരണ ഇത്തരം കാലാവസ്ഥയില്‍ ആലിപ്പഴം വീഴുന്നത് അല്‍ ഐനില്‍ പതിവാണെങ്കിലും ഇത്തവണത്തെ കാലാവസ്ഥാ പ്രതിഭാസത്തിന്റെ തീവ്രതയില്‍ നാട്ടുകാര്‍ അമ്പരന്നു.

രാജ്യത്തെ ഏറ്റവും പ്രശസ്തനായ സ്റ്റോം ഹണ്ടര്‍ ഫഹദ് മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ ഇത്തവണയും നിരാശപ്പെടുത്തിയില്ല. ആലിപ്പഴം വീണു തുടങ്ങും മുമ്പ് അദ്ദേഹം അല്‍ ഐന്‍ നഗരത്തിലേക്ക് കുതിച്ചു. ദുബായ് നിവാസിയായ 27 കാരനായ ഫഹദ് പുലര്‍ച്ചെ 4 മണിയോടെ അല്‍ ഐനില്‍ എത്തി. ആലിപ്പഴ വര്‍ഷമുണ്ടാകുമെന്ന് രണ്ടാഴ്ച മുമ്പ് തന്നെ തനിക്ക് അറിയാമായിരുന്നുവെന്ന് ഫഹദ് വെളിപ്പെടുത്തി.

'രണ്ടാഴ്ച മുമ്പ് കാലാവസ്ഥ പെട്ടെന്ന് ചൂടുപിടിച്ചു. ഇത് ഈ സമയത്ത് അസാധാരണമാണ്. അസാധാരണ പ്രതിഭാസങ്ങള്‍ ഉണ്ടാകാം എന്നാണ് ഇതിനര്‍ഥം. തെരുവുകളിലും മരുഭൂമികളിലും  ആലിപ്പഴം പെയ്യുന്നത് കാണാന്‍ ഫഹദ് അല്‍ തിവയ്യ പ്രദേശത്തുണ്ടായിരുന്നു.

ഫഹദ് പറയുന്നതനുസരിച്ച്, പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ച കനത്ത ആലിപ്പഴം ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. 'അത് വളരെ വലുതായിരുന്നു. ഐസ് കട്ടകളുടെ വലുപ്പമുണ്ടായിരുന്നു, ഈ പ്രദേശത്ത് ഞങ്ങള്‍ മുമ്പ് കണ്ടിട്ടില്ലാത്ത ഒന്ന്. ധാരാളം കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭാഗ്യവശാല്‍, ആളുകള്‍ ഉറങ്ങുകയായിരുന്നു, അതിനാല്‍ അവര്‍ സുരക്ഷിതരായിരുന്നു.

ആലിപ്പഴ വീഴ്ചയില്‍ ഭംഗി ഉണ്ടായിരുന്നിട്ടും, കൊടുങ്കാറ്റിന്റെ തീവ്രത കണ്ടപ്പോള്‍ തങ്ങള്‍ ആശങ്കാകുലരായിരുന്നുവെന്ന് ചില നാട്ടുകാര്‍ പറഞ്ഞു.

അല്‍ ഐനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ സുജിത് കുമാര്‍ അനുഭവം വിവരിച്ചു. 'പുലര്‍ച്ചെ 5 മണിയോടെ കനത്ത മഴയോടും കാറ്റോടുംകൂടി കാറ്റ് ആരംഭിച്ചു. മുന്‍വശത്തെയും പിന്നിലെയും ഗ്ലാസ് പാനലുകള്‍ നശിപ്പിക്കുകയും നിരവധി കാറുകളുടെ ചില്ല് തകരുകയും ചെയ്തു. ചില കടകളുടെ ഗ്ലാസ് ജനലുകളും നെയിം ബോര്‍ഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.'

48 കാരന്‍ പങ്കുവെച്ച വീഡിയോയില്‍, ചില കാറുകളുടെ വീലുകള്‍ വരെ  ആലിപ്പഴത്തില്‍ മുങ്ങിയതായി കാണാം.

 

 

 

Latest News