യെമനിലെ ഹജ്ജയിലേക്ക് കൂടുതല്‍ സൗദി സൈന്യം

ഏദന്‍- ഹൂത്തികള്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുക്കുന്നതിന് ഉത്തര, പശ്ചിമ യെമനിലെ ഹജ്ജ ഗവര്‍ണറേറ്റിലേക്ക് സൗദി അറേബ്യ കൂടുതല്‍ സൈന്യത്തെ അയച്ചു. മൈനുകള്‍ കണ്ടെത്തുന്നതിനുള്ള എന്‍ജിനീയറിംഗ് സംഘവും നൂറു കണക്കിന് സൈനികരും കവചിത വാഹനങ്ങളും മറ്റും അടങ്ങിയ സേനാ വ്യൂഹത്തെ ആണ് സൗദി അറേബ്യ ഹജ്ജയിലേക്ക് അയച്ചത്.

ഹജ്ജയിലെ ഹൈറാന്‍ ജില്ലയില്‍ യെമന്‍ സൈന്യം കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ ഹൂത്തികള്‍ക്ക് വലിയ ആള്‍നാശമുണ്ടായിരുന്നു. ബ്രിഗേഡിയര്‍ അബ്ദുല്‍ വഹാബ് അല്‍ഹുസാം, ജഡ്ജി സ്വലാഹ് ഖമൂസി എന്നിവര്‍ അടക്കമുള്ള ഹൂത്തി നേതാക്കള്‍ ഇവിടെ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് ഗവര്‍ണറേറ്റിലെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് ഹൂത്തികള്‍ കൂടുതല്‍ സൈന്യത്തെ അയച്ചു. ഈ പശ്ചാത്തലത്തിലാണ് സൗദി അറേബ്യയും ഇവിടേക്ക് പുതിയ സേനാ വ്യൂഹത്തെ അയച്ചത്.

 

Latest News