Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒന്നിച്ച് ആത്മഹത്യ ചെയ്യാനെത്തി, പാഞ്ഞെത്തിയ ട്രെയിന് മുന്നില്‍ കാമുകന്‍ ചിതറിത്തെറിച്ചു, കാമുകി ചാടിയില്ല

ബലോത്ര, രാജസ്ഥാന്‍ - 34 കാരനായ യുവാവും കാമുകിയും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് രാജസ്ഥാനിലെ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയി. ട്രെയിന് മുന്നില്‍ ചാടി മരിക്കാനായിരുന്നു പദ്ധതി. രണ്ട് കുട്ടികളുടെ പിതാവായ ഇയാള്‍ ട്രെയിനിന് മുന്നില്‍ ചാടി ചിതറിത്തെറിച്ചപ്പോള്‍  അവസാന നിമിഷം മനസ്സ് മാറിയ കാമുകി ചാടിയില്ല.
രാജസ്ഥാനിലെ ബലോത്ര ജില്ലയിലെ പച്ച്പദ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. രാജു ഭട്ട് എന്നയാളാണ് മരിച്ചത്. കൂലിപ്പണി ചെയ്തിരുന്ന ഭട്ടിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
രവീണ (20) എന്ന യുവതിയും കുടുംബവും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് രാജുവിന്റെ കുടുംബം ആരോപിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഒരേ ഗ്രാമത്തില്‍ താമസിക്കുന്ന രാജുവും രവീണയും കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അവര്‍ക്ക് വിവാഹം കഴിക്കാനായില്ല. വ്യാഴാഴ്ച ഇതേച്ചൊല്ലി രാജുവും രവീണയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി, ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ഖേദ് ഗ്രാമത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് ഇരുവരും എത്തിയത്.

അതിവേഗം വന്ന ട്രെയിനിന് മുന്നിലേക്ക് രാജു മുന്നിലേക്ക് ചാടിയപ്പോഴും രവീണ ഭയന്ന് പിന്തിരിഞ്ഞു. ട്രെയിന്‍ ഗാര്‍ഡും മറ്റ് സ്‌റ്റേഷന്‍ ജീവനക്കാരും ചേര്‍ന്ന് രാജുവിന്റെ മൃതദേഹം ബലോത്ര സ്‌റ്റേഷനിലെത്തിച്ചു. പോലീസ് സ്ഥലത്തെത്തി രാജുവിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട രാജുവിന്റെ കുടുംബം മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു. രാജുവിന് മുമ്പും വധഭീഷണി ഉണ്ടായിരുന്നതായി സഹോദരന്‍ വീരമരം ആരോപിച്ചു. യുവതിയുടെ വീട്ടുകാരാണ് രാജുവിനെ കൊലപ്പെടുത്തിയതെന്നും ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം ട്രാക്കില്‍ കിടത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 15 വര്‍ഷം മുമ്പാണ് രാജു വിവാഹിതനായതെന്നും എട്ടും അഞ്ചും വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു.

 

Latest News