Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിന്റെ വീട്ടിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്

ന്യൂദല്‍ഹി -  പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിന്റെ വീട്ടിലും ഓഫീസിലും സി.ബി.ഐ റെയ്ഡ് നടത്തി. ഇന്നലെ രാവിലെ 8 മണിക്ക് ദല്‍ഹിയിലെ വസന്ത് കുഞ്ചിലുള്ള ഹര്‍ഷമന്ദറിന്റെ  വീട്ടില്‍ നാല് സി.ബി.ഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. ദല്‍ഹിയിലെ ഓഫീസിലും സി.ബി.ഐ പരിശോധന നടത്തി. പതിനൊന്ന് മണി വരെ പരിശോധന തുടര്‍ന്നു.
2021 സെപ്റ്റംബറില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)യും വസന്ത് കുഞ്ചിലെ  ഹര്‍ഷ മന്ദറിന്റെ വീട്ടിലും  ഓഫീസിലും അദ്ദേഹത്തിന്റെ സംഘടനയായ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് (സിഇഎസ്)യിലും പരിശോധന നടത്തിയിരുന്നു.  മെഹ്‌റൗളിയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനാഥകുട്ടികള്‍ക്കായുള്ള ഭവനത്തിലും റെയ്ഡ് നടത്തിയിരുന്നു. അനധികൃത വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ചാണ് ഹര്‍ഷ്മന്ദറിനെതിരെയുള്ള വേട്ടയാടല്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള എഫ് സി ആര്‍ എ ലൈസന്‍സ് കേന്ദ്രം റദ്ദാക്കിയിരുന്നു. ഇന്നലെ നടന്ന റെയ്ഡിന് പിന്നാലെ ആക്ടവിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഹര്‍ഷമന്ദറിനെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയില്‍ പ്രതിഷേധിച്ച് 250 ലധികം വരുന്ന പ്രമുഖര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. സെന്റര്‍ ഫോര്‍ ഇക്വുറ്റി സ്റ്റഡീസ് ഡറക്ടര്‍ ഹര്‍ഷമന്ദറിനെതിരെയുള്ള സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണവും എഫ് ഐ ആറും റദ്ദാക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഹര്‍ഷനെതിരെയുള്ള വേട്ടയെ അപലപിക്കുന്നു. ഇന്നലെ ഹര്‍ഷമന്ദറിന്റെ വീട്ടില്‍ നടത്ത റെയ്ഡ് വളരെ അസ്ഥതയുണ്ടാക്കുന്നതാണ്. രാജ്യത്താകെ അറിയപ്പെടുന്ന വ്യക്തിത്വും ആദരിക്കപ്പെടുന്ന വ്യക്തിത്വവുമാണ് ഹര്‍ഷമന്ദറെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News