ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി; മതേതര പ്രസ്ഥാനങ്ങള്‍ രംഗത്തുവരണമെന്ന് ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്-ഗ്യാന്‍വ്യാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയ യു.പിയിലെ വരാണസി ജില്ലാ കോടതിവിധി വിവേചനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി  കേരള അമീര്‍ പി. മുജീബ് റഹ്മാന്‍. മുസ്‌ലിം സമുദായത്തോടുള്ള തികഞ്ഞ അനീതിയാണ് കോടതി യുടെ ഉത്തരവ്.  സംഘ്പരിവാറിന്റെ വര്‍ഗീയ അജണ്ടകള്‍ കത്തിച്ച് നിര്‍ത്താനെ ഇത്തരം വിധികള്‍ സഹായകമാവൂ എന്ന്? അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായാണ് ജില്ലാ കോടതിയുടെ തീര്‍പ്പ്. 1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമാണ് വിധി. ഈ നിയമം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്.

പൂജക്ക് അനുമതി നല്‍കുന്നതിലൂടെ ഇത് ലംഘിക്കുകയാണ്. രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിനെതിരെ ഭരണകൂടത്തിന്റെയും കോടതികളുടെയും ഭാഗത്ത് നിന്നുണ്ടാവുന്ന തുടര്‍ച്ചയായ വിവേചനവും അനീതിയും രാജ്യത്തെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കും. രാജ്യത്തെ മതേതര, ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഇതിനെതിരെ രംഗത്തുവരണമെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.

 

Latest News