Sorry, you need to enable JavaScript to visit this website.

സിറിയയിൽ ഇസ്രായിലിന്റെ ഭീകരാക്രമണം; അഞ്ച് ഇറാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ദമസ്‌കസ് - സിറിയയുടെ തലസ്ഥാനമായ ദമസ്‌കസിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് ഇറാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഏതാനും സിറിയൻ പൗരന്മാരും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. എണ്ണം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. 
 ഇറാനിലെ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡിലെ സിറിയയിലെ ഇന്റലിജൻസ് മേധാവിയും അദ്ദേഹത്തിന്റെ രണ്ട് ഗാർഡ് അംഗങ്ങളുമുൾപ്പെടെയുള്ള സൈനിക ഉപദേഷ്ടാക്കളാണ് കൊല്ലപ്പെട്ടത്. അലി അഗസാദിഹ്, ഹുജ്ജത്തുല്ല ഒമിദ്വാർ, മുഹമ്മദ് അമിൻ സമദി, ഹുസൈൻ മുഹമ്മദി, സയ്യിദ് കരീമി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. റെസിഡൻഷ്യൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇറാന്റെ രഹസ്യാന്വേഷണ കേന്ദ്രത്തിന് നേരെയാണ് ഇസ്രായിൽ ആക്രമണം നടത്തിയത്. നാല് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ നാലുനില കെട്ടിടം പൂർണമായി നിലംപൊത്തി. സിറിയൻ പ്രസിഡന്റ് ബഷർ അൽഅസദിനെ തുണയ്ക്കുന്ന ഇറാനിയൻ ഉപദേഷ്ടാക്കളാണ് ബഹുനില കെട്ടിടം ഉപയോഗിച്ചിരുന്നതെന്നും ഇത് പൂർണമായും തകർന്നതായും വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്തു. നേരത്തെയും ഇസ്രായിൽ ഇപ്രകാരം ഭീകരാമക്രമണം നടത്തിയിരുന്നു. ഇതിന് പകരമെന്നോണം ഈയിടെ ഇസ്രായിലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഇറാഖിലെ കേന്ദ്രത്തിന് നേരെ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. ഇസ്രായിൽ ആക്രമണത്തിന് പകരം ചോദിക്കുമെന്ന് ഇറാനെ ഉദ്ധരിച്ച് റിപോർട്ടുകളുണ്ട്.
 

Latest News