Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫാത്തിമ അല്‍അര്‍വലിക്ക് വധശിക്ഷ നടപ്പാക്കാന്‍ ഹൂത്തികള്‍ ഒരുങ്ങുന്നു; സമ്മര്‍ദത്തിന് ആഹ്വാനം

ഫാത്തിമ അല്‍അര്‍വലി

ജിദ്ദ - യെമനില്‍ ഹൂത്തികള്‍ അറസ്റ്റ് ചെയ്ത് വധശിക്ഷക്ക് വിധിച്ച മനുഷ്യാവകാശ പ്രവര്‍ത്തക ഫാത്തിമ അല്‍അര്‍വലിയുടെ ശിക്ഷ നടപ്പാക്കുന്നത് തടയാന്‍ അന്താരാഷ്ട്ര സമൂഹവും സംഘടനകളും ഹൂത്തികള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് 120 യെമന്‍ മനുഷ്യാവകാശ സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഹൂത്തികള്‍ കുട്ടികളെ യുദ്ധമുന്നണിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് തുറന്നുകാട്ടിയതിന്റെ പശ്ചാത്തലത്തില്‍, തങ്ങളുടെ ശത്രുക്കള്‍ക്കു വേണ്ടി ചാരവൃത്തി നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് ഫാത്തിമ അല്‍അര്‍വലിക്ക് ഹൂത്തികള്‍ വധശിക്ഷ വിധിച്ചത്. 2022 ഡിസംബര്‍ 14 ന് തഇസ് നഗരത്തിന് കിഴക്ക് അല്‍ഹൂബാന്‍ ചെക്ക് പോയിന്റില്‍ നിന്നാണ് ഫാത്തിമ അല്‍അര്‍വലിയെ ഹൂത്തികള്‍ തട്ടിക്കൊണ്ടുപോയത്.
സന്‍ആയിലെ സുരക്ഷാ, ഇന്റലിജന്‍സ് ആസ്ഥാനത്തെ രഹസ്യ തുറുങ്കില്‍ ഇവരെ ഹൂത്തികള്‍ അടച്ചു. ഒരു വര്‍ഷത്തിനു ശേഷം ഫാത്തിമക്കെതിരായ കേസ് ഹൂത്തുകള്‍ കോടതിക്ക് കൈമാറി. 2023 ഡിസംബര്‍ ആറിന് ഫാത്തിമ അല്‍അര്‍വലിക്ക് കോടതി വധശിക്ഷ വിധിച്ചു.

സാനിയ മിര്‍സ ശുഐബിനെ ഖുല്‍ഇലൂടെ ഒഴിവാക്കിയിരുന്നു; സ്ഥിരീകരിച്ച് പിതാവ്

സ്‌കൂളിലെത്തിയ മന്ത്രിക്ക് സല്യൂട്ട് നല്‍കിയത് മകന്‍, ബിഗ് സല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

VIDEO രാമഭജനക്കൊപ്പം നൃത്തം ചെയ്ത് അധ്യാപികയും വിദ്യാര്‍ഥികളും; വീഡിയോ വൈറലായി

ഫെബ്രുവരി 21 ന് സന്‍ആയില്‍ പൊതുചത്വരത്തില്‍ വെച്ച് ഫാത്തിമ അല്‍അര്‍വലിക്ക് പരസ്യമായി വധശിക്ഷ നടപ്പാക്കാനാണ് ഹൂത്തികള്‍ ആലോചിക്കുന്നത്. ഇതിനു മുമ്പായി വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ ഹൂത്തികള്‍ക്കു മേല്‍ അന്താരാഷ്ട്ര സമൂഹവും സംഘടനകളും കൂട്ടായി സമ്മര്‍ദം ചെലുത്തണമെന്ന് യെമന്‍ മനുഷ്യാവകാശ സംഘടനകള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഫാത്തിമ അല്‍അര്‍വലിക്ക് വധശിക്ഷ നടപ്പാക്കുന്നതിന് സാക്ഷികളാകാന്‍ ഫെബ്രുവരി 21 ന് സന്‍ആയിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ എത്താന്‍ ആവശ്യപ്പെട്ട് ഹൂത്തികള്‍ ഫോണ്‍ ചെയ്തതായി ഫാത്തിമയുടെ സഹോദരന്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.


 

 

Latest News