ഭര്‍ത്താവിനേയും ഭര്‍തൃസഹോദരനേയും കൊലപ്പെടുത്തി, തോക്കുമായി യുവതി പോലീസ് സ്‌റ്റേഷനില്‍

ഭോപ്പാല്‍- ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവതി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഉജ്ജയിനിലെ ബദ്‌നഗര്‍ താലൂക്കിലെ ഇന്‍ഗോറിയയിലാണ് സംഭവം.
ആശാ വര്‍ക്കറായ സവിത കുമാരിയാണ് ഭര്‍ത്താവ് രാധേശ്യാം, ഭര്‍തൃസഹോദരന്‍ ധീരജ് എന്നിവരെ കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
കുടുംബത്തിലെ മറ്റുള്ളവരെയും ആക്രമിക്കാന്‍ യുവതി ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ യുവതി തോക്കുമായി ഇന്‍ഗോറിയ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രാധേശ്യാം സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ധീരജിനെ കുടുംബാംഗങ്ങള്‍ ഉജ്ജയിന്‍ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് നിതേഷ് ഭാര്‍ഗവ് പറഞ്ഞു.  
ഭൂമിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ കുടുംബ പ്രശ്‌നം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം തോക്കുമായി ഗ്രാമത്തിലൂടെ നടന്നുനീങ്ങുന്ന യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഭാര്യ കാമുകനോടൊപ്പം പോയി, മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ

VIDEO മ്യൂച്വല്‍ ഫണ്ടുകള്‍ക്കു പിന്നാലെ ധാരാളം പ്രവാസികള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വില നല്‍കണ്ടി വരും

സൗദിയിലെ നജ്‌റാന്‍ ജയിലില്‍ 29 ഇന്ത്യക്കാര്‍; ചാരായ വാറ്റില്‍ തമിഴ്‌നാട് സ്വദേശികളും മലയാളിയും

Latest News