മൂന്ന് വയസ്സുള്ള എന്റെ മകളെ ഞാന്‍ ബലാല്‍സംഗം ചെയ്‌തെന്ന് പറഞ്ഞ് കേസ് വന്നു -വെളിപ്പെടുത്തലുമായി നടന്‍ ബാല

ഗായികയായ അമൃത സുരേഷിനെക്കുറിച്ച് മുന്‍ ഭര്‍ത്താവ് നടന്‍ ബാല നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കാണാന്‍ പാടില്ലാത്തൊരു കാര്യം കണ്ടതു കൊണ്ടാണ് അമൃതയുമായുള്ള ബന്ധം വേര്‍പ്പെടുത്താനുള്ള കാരണമെന്നാണ് ബാല പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ  അഭിമുഖത്തിലാണ് ബാലയുടെ വെളിപ്പെടുത്തല്‍. മൂന്ന് വയസ്സുള്ള തന്റെ സ്വന്തം മകളെ താന്‍ ബലാല്‍സംഗം ചെയ്‌തെന്ന് പറഞ്ഞ് തനിക്കെതിരെ കേസ് വന്നുവെന്നാണ് ബാല പറയുന്നത്.
എന്റെ മകളെ ഞാന്‍ റേപ്പ് ചെയ്യുമോ. 1500 ല്‍ മുകളില്‍ പിള്ളേരെ ഈ ഭൂമിയില്‍ ഞാന്‍ പഠിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഞാന്‍ ചെയ്യുവോ, എന്റെ സ്വന്തം മകളെ. കോടതി ആ കേസ് എടുത്തില്ല. പോക്സോ കേസ് എന്റെമേല്‍ വന്നതുകൊണ്ട് സത്യങ്ങള്‍ ഞാന്‍ കോടതിയില്‍ പറഞ്ഞു. അവര്‍ക്കെതിരെയുള്ള എവിഡന്‍സ് കൊടുത്തു. അതുവരെ ഞാന്‍ ഒന്നും പുറത്ത് പറഞ്ഞിരുന്നില്ല. അതും അനുഭവിച്ചൊരു മനുഷ്യനാ ഞാന്‍. സത്യം പറഞ്ഞാലും കുറ്റം എന്റെ പേരില്‍ ആയിരിക്കും പറയുക.-ബാല പറയുന്നു
ഒരു അച്ഛന്‍ ഇത് എങ്ങനെ സഹിക്കും. സ്‌കൂളില്‍ പോയാലും കുഞ്ഞിനെ കാണാന്‍ അനുവദിക്കില്ല. കാണിക്കരുതെന്ന് എഴുതികൊടുത്തിരിക്കുകയാണ്. . എന്റെ മകളെ മഹാറാണിയെപ്പോലെ വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിച്ചത്. വളര്‍ത്തുന്നതിന് ഒരു രീതിയുണ്ട്. അതിന് വേണ്ടിയാണ് ഞാന്‍ ഫൈറ്റ് ചെയ്യുന്നത് - ബാല പറഞ്ഞു. അമൃതയുടെ സഹോദരി അഭിരാമി എനിക്ക് അനിയത്തി കുട്ടിയാണ്. അവളെക്കുറിച്ച് ഞാന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ എന്റെ മകള്‍ അവന്തികയെപ്പറ്റി ഞങ്ങള്‍ക്കൊരു കുട്ടിയുണ്ട് എന്നാണ് അഭിരാമി പറയുന്നു. അവന്തിക അമൃതക്കും എനിക്കും ഉള്ള കുട്ടിയാണ്. അല്ലാതെ അവരുടെ കുടുംബത്തിലുള്ള കുട്ടിയല്ല അത്. അതിന് അവകാശം എന്റെ അച്ഛനും അമ്മക്കും പോലുമില്ല. എന്റെ കുട്ടി എന്ന് അഭിരാമി  പറയുകയാണെങ്കില്‍ അവള്‍ വിവാഹം കഴിച്ച് കുട്ടിയുണ്ടാക്കട്ടെ. അത് പോലെ അവരുടെ അമ്മയോടും പറയാം. അവരുടെ കുട്ടികള്‍ എന്ന അവകാശം അമൃതക്കും അഭിരാമിക്കും മേല്‍ കാണിക്കാം. എന്റെ കുട്ടിയുടെ മേല്‍ കാണിക്കരുത്. എന്റെ കുട്ടിയെ എടുത്ത് കൊണ്ട് പോയി എന്നെ കാണിക്കാതെ വീട്ടില്‍ അടച്ചുവെച്ചിട്ട് ഞങ്ങള്‍ക്കൊരു കുട്ടി എന്ന് പറയുന്നത് ന്യായമല്ല'- ബാല അഭിമുഖത്തില്‍  പറയുന്നു.

 

Latest News