Sorry, you need to enable JavaScript to visit this website.

സൗദി വിമാനത്തിലെ പീഡനം; പെണ്‍കുട്ടിയെ പുതുപ്പ് കൊണ്ട് മൂടിയതാണെന്ന് പ്രതിയായ ഇന്ത്യക്കാരന്‍

ഹൈദരാബാദ്- സൗദി അറേബ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ ശ്രീലങ്കന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് പ്രവാസി ഇന്ത്യക്കാരന്‍. തെലങ്കാന സ്വദേശിയായ ഇയാളുടെ ഭാര്യയാണ് ഭര്‍ത്താവ് ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഭര്‍ത്താവിന്റെ മോചനത്തിന് സഹായിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.  സൗദിയില്‍ നിന്ന് കൊളംബോ വഴി ഇന്ത്യയിലേക്ക് പോകുന്ന ശ്രീലങ്കന്‍ എയര്‍വേസിന്റെ വിമാനത്തിലായിരുന്നു സംഭവം.  
എട്ടു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയില്‍ കൊളംബോ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിമാനത്തില്‍ പെണ്‍കുട്ടിയെ അമ്മയുടെ അഭ്യര്‍ത്ഥന പ്രകാരം പുതപ്പ് കൊണ്ട് മൂടുക മാത്രമാണ് ചെയ്തതെന്ന് പ്രതിയുടെ വാദം. വിമാനത്തില്‍ ഇടനാഴിയുടെ ഭാഗത്തെ സീറ്റിലാണ് താന്‍ ഇരുന്നത്. അതുകൊണ്ടുതന്നെ ഓവര്‍ഹെഡ് ക്യാബിന്‍ എളുപ്പത്തില്‍ തുറക്കാന്‍ സാധിക്കുമെന്നതിനാല്‍, അമ്മയുടെ അഭ്യര്‍ത്ഥന പ്രകാരം ഞാന്‍ പുതപ്പ് പുറത്തെടുത്ത് കുട്ടിയെ മൂടുകയായിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കുറ്റാരോപിതനായ തെലങ്കാന സ്വദേശി ഭാര്യയോട് ഫോണില്‍ പറഞ്ഞു.

ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് മുറിവുണ്ടാക്കിയശേഷം മുളകു പൊടി തേച്ചു, കശ്മീരില്‍ സൈനികരുടെ ക്രൂരത

ഇന്ത്യയിലെ ടെക്കികള്‍ക്ക് വലിയ തിരിച്ചടി; ആപ്പിളും ഗൂഗിളും ഫേസ്ബുക്കും നിയമിക്കുന്നില്ല

തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലക്കാരനായ 49 കാരനായ പ്രതി പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളും രണ്ട് കുട്ടികളുടെ പിതാവുമാണ്. റിയാദിലെ  പ്രമുഖ നിര്‍മാണ കമ്പനിയില്‍ കാര്‍പന്ററായാണ് ജോലി ചെയ്യുന്നത്. ഡിസംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
സൗദിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിനെ സന്ദര്‍ശിച്ച് ശ്രീലങ്കയിലേക്ക് മടങ്ങുകയായിരുന്നു യുവതിയും മകളും. വിമാനത്തിലെ ജീവനക്കാരോടാണ് അവര്‍ ആദ്യം പരാതിപ്പെട്ടത്. ജീവനക്കാര്‍ നിയമപ്രകാരം വിമാനത്താവള അധികൃതര്‍ക്ക് വിവരം നല്‍കുകയും വിമാനത്താവളത്തിലെത്തിയപ്പോള്‍  പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പെണ്‍കുട്ടിക്കും പ്രതിക്കും നെഗോംബോ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി.

 

Latest News