Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹാദിയയെ കാണാനില്ലെന്ന ഹരജി ചൊവ്വാഴ്ചത്തേക്ക് മാറ്റി, എല്ലാം അച്ഛന് അറിയാമെന്ന് ഡോ.ഹാദിയ

കൊച്ചി-പുനര്‍വിവാഹിതയായി ഭര്‍ത്താവിനൊപ്പം തിരുവനന്തപുരത്ത് കഴിയുന്ന വൈക്കം സ്വദേശിനി  ഡോ. ഹാദിയയെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. താന്‍ വീണ്ടും വിവാഹിതയായ കാര്യവും തിരുവനന്തപുരത്താണെന്ന കാര്യവും അച്ഛനറിയാമെന്ന് ഹാദിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
വേര്‍പിരിയാനും പുനര്‍വിവാഹം ചെയ്യാനും ഭരണഘടന അനുവദിക്കുന്നു. ഞാന്‍ ചെയ്യുമ്പോള്‍ മാത്രം എല്ലാവരും എന്തിനാണ് അസ്വസ്ഥരാകുന്നത്. ഞാന്‍ എവിടെയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഹാദിയ എവിടെയാണെന്ന് അറിയില്ലെന്ന ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഒരു വസ്തുതയുമില്ല. വിവാഹം എന്റെ തെരഞ്ഞെടുപ്പാണ്. അതില്‍ വേറെ സംഘടനകളുണ്ടെന്ന് പറയുന്നതില്‍ വസ്തുതയില്ല. എന്റെ സ്വകാര്യതയാണ് മാതാപിതാക്കളുടെയും മാധ്യമങ്ങളുടെയും ഇടപെടല്‍ കാരണം ഇല്ലാതാകുന്നതെന്നും ഹാദിയ ചൂണ്ടിക്കാട്ടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


അച്ഛനെ ഇപ്പോഴും സംഘ്പരിവാര്‍ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ്. അതിന് നിന്നുകൊടുക്കുന്നെന്നത് സങ്കടകരമാണ്. അത് വ്യക്തിജീവിതത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. സുപ്രീംകോടതി എന്നെ എന്റെ സ്വാതന്ത്ര്യത്തിനു വിടുകയാണ് ചെയ്തത്. ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുകയും പിന്നീട് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നു തോന്നിയ ഘട്ടത്തില്‍ രണ്ടുപേരും തീരുമാനമെടുത്ത് വേര്‍പിരിയുകയുമായിരുന്നു. വീണ്ടും വിവാഹിതയായി. അതിനെക്കുറിച്ച് സമൂഹം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല.
ഞാന്‍ സുരക്ഷിതയാണെന്നും സന്തോഷത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ പറഞ്ഞു. മതംമാറ്റവും തുടര്‍ന്നുള്ള നിയമപോരാട്ടങ്ങളും വിവാദങ്ങളുമൊക്കെ കടന്ന് കുടുംബ ജീവിതം നയിക്കുന്ന തന്നെ വെറുതെ വിടണം.
താനിപ്പോള്‍ പുനര്‍വിവാഹിതയായി ഭര്‍ത്താവിനൊപ്പം തിരുവനന്തപുരത്ത് കഴിയുകയാണെന്നും വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും ഹാദിയ അഭ്യര്‍ഥിക്കുന്നു
ഹാദിയയെ മതംമാറ്റത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് അശോകന്‍ 2017ല്‍ പെരിന്തല്‍മണ്ണ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി എന്‍.ഐ.എവരെ അന്വേഷിച്ചിരുന്നു.
ഹാദിയ സേലത്ത് ഡി.എച്ച്.എം.എസ് കോഴ്‌സിന് പഠിക്കുമ്പോള്‍ സഹപാഠി മതംമാറ്റത്തിന് പ്രേരിപ്പിച്ചെന്നായിരുന്നു ആരോപണം. പിന്നീട്, കൊല്ലം സ്വദേശി ഷഫിന്‍ ജഹാനുമായുള്ള വിവാഹം കഴിഞ്ഞശേഷം ഹൈകോടതിയില്‍ ഹാജരായപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് ഹാദിയ വ്യക്തമാക്കിയിരുന്നു.
 മകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കിയതാണെന്ന പിതാവിന്റെ വാദത്തെ തുടര്‍ന്ന് ഹൈകോടതി വിവാഹം റദ്ദാക്കി ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തത് ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയാക്കി. വിവാഹം റദ്ദാക്കിയതിനെതിരെ ഭര്‍ത്താവ് ഷെഫിന്‍ നല്‍കിയ ഹരജിയില്‍ ഹാദിയയെ ഷെഫിനൊപ്പം വിടാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ഭര്‍ത്താവുമായി ഒത്തുപോകാത്തതിനാല്‍ ഏഴുവര്‍ഷത്തിനുശേഷം ഹാദിയ വിവാഹമോചിതയാവുകയും പുതിയ വിവാഹം നടത്തുകയും ചെയ്തു.

 

 

Latest News