ഹമാസിനെയും ഇസ്രായിലിനേയും തുലനം ചെയ്തു, പോപ്പിനെ വിമര്‍ശിച്ച് ജൂത ഗ്രൂപ്പുകള്‍

വത്തിക്കാന്‍ സിറ്റി- ഗാസ യുദ്ധത്തെക്കുറിച്ചുള്ള പരമര്‍ശത്തില്‍ ഹമാസിനെയും ഇസ്രായിലിനെയും 'ഭീകരത' യോട് തുലനം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പക്കെതിരെ  ജൂത ഗ്രൂപ്പുകളില്‍ വിമര്‍ശനം. ഈ മാസം 22ന് വത്തിക്കാനില്‍ വെച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഗാസയില്‍നിന്നുള്ള ഫലസ്തീനികളുടെ കുടുംബാംഗവുമായി സംസാരിച്ചിരുന്നു.
ബന്ധുക്കളെ ഹമാസ് തട്ടിക്കൊണ്ടുപോയ ജൂതകുടുംബങ്ങളുമായും ഗാസയില്‍ ഇപ്പോഴും കുടുംബങ്ങളുള്ള ഫലസ്തീനികളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ജനക്കൂട്ടത്തോട് അദ്ദേഹം പറഞ്ഞു, 'ഇതാണ് യുദ്ധങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഇവിടെ നമ്മള്‍ യുദ്ധങ്ങള്‍ക്കപ്പുറത്തേക്ക് പോയി. ഇത് യുദ്ധമല്ല. ഇതാണ് തീവ്രവാദം.'
എന്നാല്‍ പോപ്പ് 'വംശഹത്യ' എന്ന വാക്ക് ഉപയോഗിച്ചുവെന്നത് വത്തിക്കാന്‍ നിഷേധിച്ചു.
അദ്ദേഹം ഇത്തരമൊരു വാക്ക് ഉപയോഗിച്ചതായി തനിക്കറിയില്ലെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.
'പലസ്തീന്‍ ജനതയെ ഭൂപടത്തില്‍നിന്ന് തുടച്ചു നീക്കാന്‍ ഇസ്രായില്‍ ശ്രമിക്കുന്നില്ല. വംശഹത്യ ഭീകര ഭീഷണിക്കെതിരെ സ്വയം പ്രതിരോധിക്കാനാണ് ഇസ്രായില്‍ ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. അമേരിക്കന്‍ ജൂത സമിതി മാര്‍പ്പാപ്പയുടെ വാക്കുകള്‍ 'വ്യക്തമാക്കാന്‍' വത്തിക്കാനോട് ആവശ്യപ്പെട്ടു.

 

Latest News