തിരുപ്പതി- ഞായറാഴ്ച നടന്ന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ തോല്‍വി താങ്ങാനാവാതെ ടീം ഇന്ത്യയുടെ കടുത്ത ആരാധകനായ ടെക്കി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലാണ് സംഭവം. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ജ്യോതി കുമാര്‍ യാദവിന് (32) ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റത് കണ്ടാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കരയുന്നത് കണ്ട് അദ്ദേഹം വികാരാധീനനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുപ്പതി റൂറല്‍ മണ്ഡലത്തിലെ ദുര്‍ഗസമുദ്രം ഗ്രാമത്തിലെ വീട്ടില്‍ ടെലിവിഷന്‍ കാണുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഉടന്‍ തന്നെ തിരുപ്പതിയിലെ റൂയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
തിരുമല തിരുപ്പതി ദേവസ്ഥാനത്ത് നിന്ന് വിരമിച്ച ജീവനക്കാരന്റെ മകനാണ് യാദവ്. വിവാഹിതനാകാനിരക്കയായിരുന്നു.
തിരുപ്പതി അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ മോഹിത് റെഡ്ഡി തിങ്കളാഴ്ച യാദവിന്റെ വീട്ടിലെത്തി മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഈ വാർത്ത കൂടി വായിക്കൂ
സത്യം തന്നെ, ഇന്ത്യ ജയിക്കും, ബി.ജെ.പിയുടെ ആശംസ ഷെയർ ചെയ്ത് കോൺഗ്രസ്