Sorry, you need to enable JavaScript to visit this website.

യു.എ.ഇ: അന്തിമ സര്‍വീസ് ആനുകൂല്യ പദ്ധതിയില്‍ ചേരാന്‍ നിരവധി കമ്പനികള്‍, എങ്ങനെയാണ് ചേരേണ്ടത്...

അബുദാബി -  യു.എ.ഇയില്‍ ജീവനക്കാരുടെ അന്തിമ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഈയിടെ നിലവില്‍ വന്ന പുതിയ സംവിധാനത്തിന് സ്വീകാര്യത. നിരവധി കമ്പനികളാണ് ഇതുസംബന്ധിച്ച അന്വേഷണവുമായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തെയും  സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റിയേയും സമീപിക്കുന്നത്.

തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും ഈ സംവിധാനത്തില്‍ ഇഷ്ടമുണ്ടെങ്കില്‍ പങ്കാളികളാകാമെന്ന് മാനവവിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രി ഡോ. അബ്ദുറഹ്മാന്‍ അല്‍ അവാര്‍ അറിയിച്ചിരുന്നു.

പൊതുസ്വകാര്യ മേഖലയിലും ഫ്രീ സോണ്‍ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കായാണ് ഈ പദ്ധതി. സ്‌കീമിനായി സൈന്‍ അപ്പ് ചെയ്യാന്‍ തൊഴിലുടമകള്‍ തീരുമാനിക്കുകയാണെങ്കില്‍, അതിന്റെ ഭാഗമാകുന്ന സ്റ്റാഫ് അംഗങ്ങളെ അവര്‍ക്ക് വ്യക്തമാക്കാം. സ്വദേശികള്‍ക്ക് അവര്‍ പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ പ്രവര്‍ത്തിക്കുന്നവരായാലും നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരായാലും സ്‌കീമിലേക്ക് സബ്‌സ്‌്രൈകബു ചെയ്യാനും കഴിയും.

സേവിംഗ്‌സ് സ്‌കീമിലേക്ക് വരിക്കാരാകാന്‍ താല്‍പ്പര്യമുള്ള തൊഴിലുടമകള്‍ക്ക് മന്ത്രാലയത്തിന് അതിന്റെ സേവന ചാനലുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാനും അംഗീകൃത നിക്ഷേപ ഫണ്ടുകളിലൊന്ന് തിരഞ്ഞെടുക്കാനും അവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് നല്‍കാനും കഴിയും.

പുതിയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിക്ഷേപ സേവന ദാതാക്കള്‍ക്ക് എസ്.സി.എ ലൈസന്‍സ് നല്‍കും. യു.എ.ഇയിലെ ഫിനാന്‍ഷ്യല്‍ ഫ്രീ സോണുകളുടെ റെഗുലേറ്ററി അതോറിറ്റികള്‍, ഫ്രീ സോണുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുള്ള സ്‌കീമിനായുള്ള നിയമനിര്‍മ്മാണങ്ങളും നിയന്ത്രണങ്ങളും ചട്ടങ്ങളും തയാറാക്കുന്നതിനും നടപ്പിലാക്കുന്നതിനും മേല്‍നോട്ടം വഹിക്കും.

ശമ്പളത്തില്‍നിന്ന് എത്ര പിടിക്കും

    ഒരു ജീവനക്കാരന്‍ ഒരു കമ്പനിയില്‍ എത്ര കാലം ജോലി ചെയ്തു എന്നതിനെ ആശ്രയിച്ചിരിക്കും പുതിയ പദ്ധതിയിലേക്കുള്ള സംഭാവനകള്‍. 

    -കമ്പനിയില്‍ 5 വര്‍ഷത്തില്‍ താഴെ ജോലി ചെയ്ത ജീവനക്കാര്‍ക്ക്: അടിസ്ഥാന ശമ്പളത്തിന്റെ 5.83% കുറയ്ക്കും.
     -5 വര്‍ഷത്തിനു മുകളില്‍ ജോലി ചെയ്തവര്‍: അടിസ്ഥാന ശമ്പളത്തിന്റെ 8.33% പിടിക്കും
    - ജീവനക്കാര്‍ക്ക് അവരുടെ മൊത്തം വാര്‍ഷിക ശമ്പളത്തിന്റെ ഏകദേശം 25 ശതമാനമായി അവരുടെ സംഭാവന വര്‍ദ്ധിപ്പിച്ച് അവരുടെ നിക്ഷേപ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്.

 

 

Latest News