Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നസറുല്ലയുടെ പ്രസംഗത്തിന് പിന്നാലെ യു.എസ്: ഹിസ്ബുല്ല അവസരം മുതലാക്കരുത്

വാഷിംഗ്ടണ്‍ - എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുയാണെന്ന ലെബനോനിലെ ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ല പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രായില്‍-ഹമാസ് യുദ്ധം മുതലെടുക്കരുതെന്ന് ഹിസ്ബുല്ലയോട് അമേരിക്ക.
'ഹിസ്ബുള്ളയും മറ്റാളുകളും നിലവിലുള്ള സംഘര്‍ഷം മുതലെടുക്കാന്‍ ശ്രമിക്കരുത്- യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് പറഞ്ഞു.
കഴിഞ്ഞ മാസം ഹമാസ് പോരാളികളും ഇസ്രായിലും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തില്‍, ഇറാന്റെ പിന്തുണയുള്ള ശക്തമായ ശിയാ പ്രസ്ഥാനമായ ഹിസ്ബുള്ളയുടെ തലവന്‍, നടന്നുകൊണ്ടിരിക്കുന്ന ഗാസ സംഘര്‍ഷത്തിന് 'പൂര്‍ണമായും ഉത്തരവാദി' അമേരിക്കയാണെന്നു പ്രഖ്യാപിച്ചിരുന്നു. സഖ്യകക്ഷിയായ ഇസ്രായേലിന്റെ ആക്രമണം തടഞ്ഞുകൊണ്ട്.
സംഘര്‍ഷം വര്‍ധിപ്പിക്കാനോ വിപുലപ്പെടുത്താനോ അമേരിക്ക ശ്രമിക്കുന്നില്ലെന്നു വക്താവ് പറഞ്ഞു. 'ഇത് 2006നേക്കാള്‍ രക്തരൂക്ഷിതമായ ഇസ്രായില്‍- ലെബനോന്‍ യുദ്ധമായി മാറാനുള്ള സാധ്യതയുണ്ട്. ഈ സംഘര്‍ഷം ലെബനനിലേക്ക് വ്യാപിക്കുന്നത് കാണാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ല. 'ലെബനോനും അതിലെ ജനങ്ങള്‍ക്കും സംഭവിക്കാനിടയുള്ള നാശം സങ്കല്‍പ്പിക്കാനാവാത്തതും ഒഴിവാക്കാവുന്നതുമാണെന്നും യു.എസ് പറഞ്ഞു.

 

Latest News