Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആശുപത്രി കൂട്ടക്കൊല ഫലസ്തീന്‍ സംഘടനയില്‍ കെട്ടിവെച്ച് ഇസ്രായില്‍, നുണക്കഥകള്‍ മെനയുന്നുവെന്ന് ഇസ്ലാമിക് ജിഹാദ്

ഗാസ സിറ്റി-നൂറുകണക്കിനാളുകളുടെ മരണത്തിനിടയാക്കിയ ഗാസയിലെ ആശുപത്രി ആക്രമണത്തിന് ഉത്തരവാദി തങ്ങളാണെന്ന ഇസ്രായില്‍ സൈന്യത്തിന്റെ ആരോപണങ്ങളെ പച്ചനുണയെന്ന് വിശേഷിപ്പിച്ച് ഇസ്ലാമിക് ജിഹാദ്.
ഇസ്രായില്‍ ബോംബാക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും പലായനം ചെയ്തവര്‍ക്കും അഭയം നല്‍കിയ ആശുപത്രി വളപ്പില്‍ ബോംബിട്ട് നടത്തിയ കൂട്ടക്കൊല ആഗോള രോഷത്തിന് കാരണമായിരിക്കയാണ്.

സെന്‍ട്രല്‍ ഗാസയിലെ അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇസ്രായിലാണെന്ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്‌ലാമിക് ജിഹാദ് വിക്ഷേപിച്ച റോക്കറ്റ് തെറ്റി പതിച്ചതാണെന്നാണ് ഇസ്രായേല്‍ സൈന്യം ആരോപിച്ചത്.

ഗാസയിലെ ബാപ്റ്റിസ്റ്റ് അറബ് നാഷണല്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞ് നടത്തിയ ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സയണിസ്റ്റ് ഭരണകൂടം പതിവ് കള്ളക്കഥകളിലൂടെയും ഫലസ്തീനിലെ ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തിന് നേരെ വിരല്‍ ചൂണ്ടിയും ശ്രമിക്കുകയാണെന്ന് ഇസ്ലാമിക് ജിഹാദ്  പ്രസ്താവനയില്‍ പറഞ്ഞു.
ശത്രുക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ബോംബാക്രമണ ഭീഷണിയെത്തുടര്‍ന്ന് ആശുപത്രി ഒഴിപ്പിക്കാന്‍ ഇസ്രായില്‍ ഉത്തരവിട്ടിരുന്നുവെന്നും ഇസ്രായില്‍  സൈനിക വിമാനം വര്‍ഷിച്ച ബോംബാണ് ദുരന്തത്തിന് കാരണമായതെന്നും പ്രസ്താവനയില്‍ പറയുന്നു.
ബോംബ് സ്‌ഫോടന ഭീഷണിയില്‍ ഒഴിപ്പിക്കലിനെക്കുറിച്ച് പരസ്യ അറിയിപ്പ് ആശുപത്രിക്ക് ലഭിച്ചിരുന്നുവെന്നും ഇസ്ലാമിക് ജിഹാദ് വ്യക്തമാക്കുന്നു.  സംഭവ സമയത്ത് ഇസ്രായില്‍ സൈന്യം ആശുപത്രിക്ക് സമീപം വ്യോമാക്രമണം നടത്തിയിരുന്നില്ലെന്നും കെട്ടിടത്തില്‍ പതിച്ച റോക്കറ്റുകള്‍ അവരുടേതുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇസ്രായില്‍ വക്താവ് ഡാനിയല്‍ ഹഗാരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇസ്‌ലാമിക് ജിഹാദാണ് ആക്രമണം നടത്തിയതെന്ന് സൂചിപ്പിക്കുന്ന അറബി ഭാഷയിലുള്ള സംഭാഷണങ്ങള്‍ സൈന്യം പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News