Sorry, you need to enable JavaScript to visit this website.

ഗാസക്കാരുടെ ഒഴിഞ്ഞുപോക്ക് പിന്തുണച്ച അമേരിക്കക്ക് തിരിച്ചടി; യു.എസ് പൗരന്മാര്‍ മാത്രം ഗാസ വിടും

തെക്കൻ ഗാസയിലെ ഖാൻ യുനിസിൽ ഇസ്രായിൽ ബോംബാക്രമണത്തിൽ പരിക്കേറ്റ കുട്ടിയുമായി ഫലസ്തീന്‍ പോലീസുകാരന്‍.

ഗാസ സിറ്റി-  ഇസ്രായില്‍ ആക്രമണം തുടരുന്ന ഗാസയില്‍നിന്ന് യു.എസ് പൗരന്മാരെ റഫ ക്രോസിംഗ് വഴി വിടാന്‍ ഈജിപ്തും ഇസ്രായിലും സമ്മതിച്ചതായി യു.എസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഗാസയില്‍ നിന്ന് ഈജിപ്തിലേക്കുള്ള ഏക ക്രോസിംഗ് ഉച്ചയ്ക്ക് 12:00 മുതല്‍ വൈകുന്നേരം 5:00 വരെ  തുറന്നിടാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചു. മേഖലയിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ അനുഗമിക്കുന്ന ഒരു യുഎസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞത്.
വെള്ളിയാഴ്ച ഖത്തര്‍ സന്ദര്‍ശിച്ച ബ്ലിങ്കന്‍ യു.എസ് പൗരന്മാര്‍ക്ക് ഗാസ വിടുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞിരുന്നു.
ഗാസ മുനമ്പിലെ 500-600 യുഎസ് പൗരന്മാര്‍ പ്രദേശം  വിടുന്നതിനായുള്ള വിവരങ്ങള്‍ക്കായി എത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മറ്റ് വിദേശ പൗരന്മാര്‍ക്ക് പോകാന്‍ ഗാസ വിടാന്‍ കഴിയുമോ എന്ന കാര്യം ഉദ്യോഗസ്ഥന് നിശ്ചയമില്ല.
ഹമാസ് നടത്തിയ മാരകമായ മിന്നല്‍ ആക്രമണത്തെത്തുടര്‍ന്ന് വ്യോമാക്രമണം നടത്തി ഗാസയെ തകര്‍ത്ത ഇസ്രായില്‍ കര അധിനിവേശത്തിന് ഒരുങ്ങുകയാണ്.  ഉപരോധിക്കപ്പെട്ട ഗാസ ചിന്തിന്റെ വടക്ക് ഭാഗത്തുനിന്ന് പലായനം ചെയ്യാന്‍ 10  ലക്ഷത്തിലധികം ആളുകള്‍ക്ക് ഇസ്രായില്‍ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആളുകളെ ഈജിപ്തിലേക്ക് പലായനം ചെയ്യാനുള്ള അനുവാദത്തിനാണ് യു.എസ് ഉദ്യോഗസ്ഥര്‍ നേരത്തെ ശ്രമിച്ചിരുന്നത്. മേഖലയില്‍ വ്യാപകമായ എതിര്‍ അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിന്‍വാങ്ങിയത്. പകരം യുഎസ് പൗരന്മാരെ പോകാന്‍ സഹായിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കയാണ്.

 

Latest News