Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുറിപ്പടി വായിക്കാന്‍ കഴിഞ്ഞില്ല, ഫാര്‍മസി നല്‍കിയത് ഗര്‍ഭഛിദ്ര മരുന്ന്, രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു

വാഷിംഗ്ടണ്‍- ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍(ഐ.വി.എഫ്.) വഴി കൃത്രിമ ഗര്‍ഭം ധരിച്ച സ്ത്രീക്ക് ഫാര്‍മസിയില്‍നിന്ന് നല്‍കിയത് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന്. അമേരിക്കയിലാണ് മെഡിക്കല്‍ അശ്രദ്ധയുടെ ഞെട്ടിക്കുന്ന സംഭവം. പ്രാദേശിക ഫാര്‍മസി ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് നല്‍കിയത് യുവതിയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തിന് കാരണമായതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2019 ലായിരുന്നു സംഭവമെങ്കിലും ഫാര്‍മസിക്ക് പിഴ ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ രംഗത്തെ അലംഭാവം വീണ്ടും ചര്‍ച്ചയായത്.
അവര്‍ എന്റെ രണ്ട് കുഞ്ഞുങ്ങളേയും കൊന്നു. ഐ.വി.എഫ് പ്രകിയയുടെ ഭാഗമായി രണ്ട് ഭ്രൂണങ്ങള്‍ നിക്ഷേപിച്ചിരുന്നുവെന്ന് ദുരനുഭവം വിവരിച്ചുകൊണ്ട് തമിക തോമസ് പറഞ്ഞു.
നാല് കുട്ടികളുടെ അമ്മയാണ്  ലാസ് വെഗാസ് സ്വദേശിനിയായ തമിക. താനും ഭര്‍ത്താവും വലിയ കുടുംബം ആഗ്രഹിക്കുന്നതിനാലാണ്  ഐവിഎഫ് തിരഞ്ഞെടുത്തതെന്ന് അവര്‍ പറഞ്ഞു. രണ്ട് എക്ടോപിക് ഗര്‍ഭധാരണത്തെത്തുടര്‍ന്ന് ഫാലോപ്യന്‍ ട്യൂബുകള്‍ നീക്കം ചെയ്തതിന് ശേഷമാണ് തമികയും ഭര്‍ത്താവും ഐവിഎഫ് തിരഞ്ഞെടുത്തത്. വിജയകരമായ ഗര്‍ഭധാരണം കൈവരിക്കുന്നതിന് ബീജസങ്കലനം ചെയ്ത ഭ്രൂണങ്ങള്‍ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്ന സങ്കീര്‍ണ പ്രക്രിയയാണ് കഢഎ.
നടപടിക്രമത്തിന്റെ ഭാഗമായി കുത്തിവയ്പ്പുകള്‍ക്ക് പകരം ഡോക്ടര്‍ ഒരു യോനി സപ്പോസിറ്ററിയാണ് നിര്‍ദ്ദേശിച്ചിരുന്നത്. നോര്‍ത്ത് ലാസ് വെഗാസ് ഫാര്‍മസിയില്‍ പോയപ്പോഴാണ് ഫാര്‍മസി ജീവനക്കാര്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് നല്‍കിയത്.  തെറ്റായ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് തമിക തോമസിന് കടുത്ത മലബന്ധം അനുഭവപ്പെട്ടു. അങ്ങേയറ്റം  വേദനാജനകമായിരുന്നു തുടര്‍ന്നുള്ള അവസ്ഥയെന്ന് അവര്‍ പറഞ്ഞു.
സിവിഎസ് ഫാര്‍മസിക്കെതിരെ നെവാഡ സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ഫാര്‍മസിയില്‍ പരാതി നല്‍കി. ഫാര്‍മസി തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ആദ്യം, അവര്‍ക്ക് ഡോക്ടറുടെ കൈയക്ഷരം വായിക്കാന്‍ കഴിഞ്ഞില്ല, അതിനാല്‍ അവര്‍ കുറിപ്പടി ഊഹിച്ച് അവള്‍ക്ക് മിസോപ്രോസ്‌റ്റോള്‍ നല്‍കി. കൂടാതെ, മരുന്ന് കഴിക്കുന്നത് എങ്ങനെയെന്നും എന്താണ് പാര്‍ശ്വഫലങ്ങളെന്നും ഫാര്‍മസിസ്റ്റുകള്‍ വിശദീകരിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
രണ്ട് ഫാര്‍മസിസ്റ്റുകള്‍ക്ക് പിഴ ചുമത്തിടിട്ടുണ്ട്. ഫാര്‍മസിക്ക് പരമാവധി 10,000 ഡോളര്‍ പിഴ ചുമത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News