Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയുടെ ഭയാനക ദൃശ്യങ്ങള്‍ പുറത്തുവന്നിട്ട് മൂന്നു ദിവസം; പോലീസ് ഇരുട്ടില്‍ തപ്പുന്നു

ഉജ്ജയിന്‍- പതിനഞ്ച് വയസ്സായ  പെണ്‍കുട്ടി, അര്‍ദ്ധ നഗ്‌നയായി, രക്തത്തില്‍ കുളിച്ച്, സഹായം തേടി തെരുവിലൂടെ നടക്കുന്നതായി കാണിക്കുന്ന ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവന്ന് മൂന്നു ദിവസമായിട്ടും പോലീസിന് പ്രതിയെ കണ്ടെത്താനായില്ല. ഉജ്ജയിന്‍ ബലാത്സംഗ സംഭവം രാജ്യത്തുടനീളം പ്രകോപനം സൃഷ്ടിച്ചിട്ടും മധ്യപ്രദേശ് പോലീസിന് കേസില്‍ തുമ്പുണ്ടാക്കാനായില്ല.  ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കൗമാരക്കാരന്‍ സഹായം തേടുന്നത് കണ്ട പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും പ്രതിയെ കുറിച്ച് സൂചന ലഭിച്ചില്ല. ഒരു ഓട്ടോറിക്ഷാ െ്രെഡവറെ പോലീസ് ചോദ്യം ചെയ്തു.
ബലാത്സംഗത്തിനിരയായി രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി  അപകടനില തരണം ചെയ്‌തെങ്കിലും കേസില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

പീഡനത്തിനിരയായ     പെണ്‍കുട്ടിക്ക് തങ്ങളോട് ഒന്നും പറയാനായില്ലെന്ന് പോലീസ് ബുധനാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയ മൊഴിയില്‍ തനിക്ക് സംഭവിച്ച ക്രൂരതയെക്കുറിച്ച് പറയുന്നുണ്ട്. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, ബലാത്സംഗവുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകളും ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്‌സോ നിയമത്തിലെ കര്‍ശനമായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
 പെണ്‍കുട്ടിയെ കണ്ടെത്തിയ ഉജ്ജയിനില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയുള്ള മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  ഞായറാഴ്ച ഉച്ചയോടെ അവള്‍ വീട്ടില്‍ നിന്ന് പോയതായി ഉജ്ജയിന്‍ പോലീസ് മേധാവി സച്ചിന്‍ ശര്‍മ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ സ്വന്തം ജില്ലയില്‍ നിന്ന് ഉജ്ജയിനിലേക്കുള്ള യാത്രാ സമയം ഏകദേശം 12 മണിക്കൂറാണ്. പിറ്റേന്ന് രാവിലെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഉജ്ജയിനില്‍ എത്തിയ ശേഷം തെരുവില്‍ അലഞ്ഞുതിരിയുന്നതായി കണ്ടെത്തി.

പോലീസ് അന്വേഷണത്തില്‍ പുറത്തുവന്ന പുതിയ സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി ഉജ്ജയിനിന് സമീപം കറങ്ങുന്നത് കാണാം. സ്‌കൂള്‍ യൂണിഫോമാണ് ധരിച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഒരു ഘട്ടത്തില്‍  മൂന്നു മണിക്ക് സ്‌കൂള്‍ യൂണിഫോമില്‍ കാണപ്പെടുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം  അവള്‍ അര്‍ദ്ധനഗ്‌നയായി കാണപ്പെട്ടു, തിങ്കളാഴ്ച പുലര്‍ച്ചെയാണ് കുറ്റകൃത്യം നടന്നതെന്ന് കരുതുന്നു.
പെണ്‍കുട്ടി സഹായം അഭ്യര്‍ത്ഥിച്ച് വീടുവീടാന്തരം കയറിയിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍, കാണാം.  അര്‍ദ്ധനഗ്‌നയായും രക്തം പുരണ്ട നിലയിലും പെണ്‍കുട്ടി അടുത്തെത്തിയപ്പോള്‍ ഒരാള്‍ ഓടിക്കുന്നത് കണ്ടു. എന്നാല്‍, ആരും സഹായിച്ചില്ലെന്നത് ശരിയല്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ശര്‍മ പറഞ്ഞു.

ചിലര്‍ പെണ്‍കുട്ടിയെ സഹായിക്കുകയും പണം നല്‍കുകയും ചെയ്തു.  ഒരു ടോള്‍ ബൂത്ത് ജീവനക്കാരനും പെണ്‍കുട്ടിയെ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയെ ആട്ടിയോടിക്കുന്നത് കാണിക്കുന്ന ദൃശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ചിലര്‍ക്ക് എതിര്‍പ്പുണ്ടാകാമെന്നായിരുന്നു മറുപടി. ഞങ്ങള്‍ പെണ്‍കുട്ടിയെ കണ്ടെത്തുമ്പോള്‍, അവളുടെ പക്കല്‍ 120 രൂപ ഉണ്ടായിരുന്നു. അടുത്തുള്ള ആശ്രമത്തിലെ ഒരു പുരോഹിതന്‍ പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

 

Latest News